Advertisment

കോട്ടയത്ത് ആശാ പ്രവര്‍ത്തകയ്ക്കു കോവിഡ്

New Update

 

Advertisment

കോട്ടയം: കോട്ടയത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ക്കു രോഗം പിടിപെട്ടതു സമ്പര്‍ക്കത്തിലൂടെ. മുംബൈയില്‍നിന്നു വന്ന മകള്‍ക്കും കുട്ടിക്കുമൊപ്പം ഹോം ക്വാറന്ൈ‍റനിനില്‍ കഴിഞ്ഞിരുന്ന ആശാ പ്രവര്‍ത്തകയ്ക്കാണു സന്പര്‍ക്കം മുഖേന രോഗബാധയുണ്ടായത്.

publive-image

പുതിയതായി രോഗം സ്ഥിരീകരിച്ച 13 പേരില്‍ ആറു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ആറു പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. ഇതില്‍ ആറുപേര്‍ ക്വാറന്ൈ‍റന്‍ കേന്ദ്രങ്ങളിലും മൂന്നു പേര്‍ വീട്ടിലും നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. മൂന്നു പേര്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു.

പുതുതായി കോവിഡ് സ്ഥിരീകരിച്ചവര്‍:

1. ജൂണ്‍ 11-ന് കുവൈറ്റില്‍ നിന്നെത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്ൈ‍റന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കൂട്ടിക്കല്‍ സ്വദേശി (65). രോഗലക്ഷണങ്ങള്‍ ഇല്ല.

2. ജൂണ്‍ 12-ന് കുവൈറ്റില്‍നിന്ന് എത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്ൈ‍റന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വൈക്കം സ്വദേശി (50). രോഗലക്ഷണങ്ങള്‍ ഇല്ല.

3. ജൂണ്‍ 13-ന് കുവൈറ്റില്‍നിന്ന് എത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്ൈ‍റന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന രാമപുരം സ്വദേശിനി (57). രോഗലക്ഷണങ്ങള്‍ ഇല്ല.

4. ജൂണ്‍ 13-ന് കുവൈറ്റില്‍നിന്ന് എത്തി കോട്ടയം കളത്തിപ്പടിയിലെ ക്വാറന്ൈ‍റന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി (43). രോഗലക്ഷണങ്ങള്‍ ഇല്ല.

5.ജൂണ്‍ 13-ന് കുവൈറ്റില്‍നിന്ന് എത്തി കോട്ടയത്തെ ഹോട്ടലില്‍ ക്വാറന്ൈ‍റനില്‍ കഴിഞ്ഞിരുന്ന രാമപുരം സ്വദേശി (25). രോഗലക്ഷണങ്ങള്‍ ഇല്ല.

6. ജൂണ്‍ 19-ന് മസ്കറ്റില്‍നിന്ന് എത്തി ഹോം ക്വാറന്ൈ‍റനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി ചീരംചിറ സ്വദേശിനി (59). രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ജൂണ്‍ 20 മുതല്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

7. ജൂണ്‍ ആറിന് ഡല്‍ഹിയില്‍നിന്നെത്തി ഹോം ക്വാറന്ൈ‍റനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി (38). ഒപ്പമെത്തിയ ഭാര്യയ്ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

8. ജൂണ്‍ 12-ന് മഹാരാഷ്ട്രയില്‍നിന്ന് എത്തി തെങ്ങണയിലെ ക്വാറന്ൈ‍റന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന നെടുംകുന്നം സ്വദേശിനി (19). രോഗലക്ഷണങ്ങള്‍ ഇല്ല.

9. ജൂണ്‍ 20-ന് ഡല്‍ഹിയില്‍നിന്നെത്തി കോട്ടയം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന മൂലവട്ടം സ്വദേശി (39).

10. രോഗം സ്ഥിരീകരിച്ച മൂലവട്ടം സ്വദേശിയുടെ ഭാര്യ (35). ജൂണ്‍ 20-ന് ഡല്‍ഹിയില്‍നിന്ന് എത്തി കോട്ടയം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു.

11. ജൂണ്‍ ആറിന് മുംബൈയില്‍ നിന്ന് എത്തി ഹോം ക്വാറന്ൈ‍റനില്‍ കഴിഞ്ഞിരുന്ന രാമപുരം ഏഴാച്ചേരി സ്വദേശിനി (34).രോഗലക്ഷണങ്ങള്‍ ഇല്ല.

12. രോഗം സ്ഥിരീകരിച്ച രാമപുരം ഏഴാച്ചേരി സ്വദേശിനിയുടെ മകള്‍ (നാല്). ജൂണ്‍ ആറിനു മഹാരാഷ്ട്രയില്‍നിന്ന് എത്തി ഹോം ക്വാറന്ൈ‍റനില്‍ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങള്‍ ഇല്ല.

13. രോഗം സ്ഥിരീകരിച്ച രാമപുരം ഏഴാച്ചേരി സ്വദേശിനിയായ 34-കാരിയുടെ മാതാവ് (53). ആരോഗ്യ പ്രവര്‍ത്തകയാണ്. സന്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. മകള്‍ക്കും കുട്ടിക്കുമൊപ്പം ഹോം ക്വാറന്ൈ‍റനിലായിരുന്നു.

ഇതോടെ ജില്ലയില്‍ രോഗം ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം 96 ആയി. ഇതുവരെ 65 പേര്‍ക്കാണു ജില്ലയില്‍ കോവിഡ് ഭേദമായത്. കോരുത്തോട് സ്വദേശി (23), പെരുന്പായിക്കാട് സ്വദേശി (58), നെടുംകുന്നം സ്വദേശി (36) എന്നിവരാണ് തിങ്കളാഴ്ച രോഗമുക്തി നേടിയത്. ഇതിനുപുറമെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശിനിക്കും രോഗം ഭേദമായിട്ടുണ്ട്.

നിലവില്‍ കോട്ടയം ജില്ലാ ആശുപത്രിയില്‍ 39 പേരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 31 പേരും പാലാ ജനറല്‍ ആശുപത്രിയില്‍ 23 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. ഇതിനു പുറമെ ജില്ലയില്‍നിന്നുള്ള മൂന്നു പേര്‍ എറണാകുളം ജനറല്‍ ആശുപത്രിയിലും കഴിയുന്നുണ്ട്.

Advertisment