Advertisment

തവനൂരില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ടെങ്കില്‍ രമേശ്ജിക്കും ഒരു കൈ നോക്കാവുന്നതാണ്...ചെന്നിത്തല കോണ്‍ഗ്രസ് 'സംഘി ഗ്രൂപ്പിന്റെ തലവന്‍.... രൂക്ഷ വിമര്‍ശനവുമായി ജലീല്‍

New Update

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ ഭരണ കക്ഷിക്കെതിരെ പ്രതിപക്ഷവും ബി.ജെ.പി.യും രാഷ്ട്രീയ സമ്മര്‍ദ്ധങ്ങളുമായി നിരക്കുകയാണ്. ശബരിമലയും പിന്‍വാതില്‍ നിയമനവും പ്രതിപക്ഷം സര്‍ക്കാരിനെതിരെയുള്ള ആയുധങ്ങളാക്കുന്നതിനാല്‍ പ്രത്യാക്രമണത്തിനുള്ള സാധ്യതതേടുകയാണ് ഇടതു മുന്നണി.

Advertisment

publive-image

ബന്ധുനിയമനം ചര്‍ച്ചാ വിഷയമാക്കുമ്പോള്‍ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കാനൊരുങ്ങുകയാണ് ഇടതുമുന്നണി. ഇതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.ടി. ജലീല്‍ രെഗത്തുവന്നു. കോണ്‍ഗ്രസിലെ സംഘി തലൈരാണ് ചെന്നിത്തലയെന്നും മക്കള്‍ക്കായി വഴിവിട്ട കളികള്‍ ചെന്നിത്തല നടത്തിയെന്നും മന്ത്രി ആരേപിച്ചു.

ഐശ്വര്യ കേരള യാത്രയുടെ തവനൂര്‍ മണ്ഡലത്തിലെ സ്വീകരണത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീല്‍ പ്രതിപക്ഷ നേതാവ് തനിക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്.

സ്വന്തം മകന് ഐ.എഎസ്. കിട്ടാന്‍ നടത്തിയ വഴിവിട്ട കളികള്‍, ഊക്കന്‍ തള്ള് തള്ളിയിട്ടും കിട്ടാതായപ്പോള്‍ IRS ല്‍ തൃപ്തിയടഞ്ഞ കഥ, മറ്റൊരു മകന് അമൃത മെഡിക്കല്‍ കോളേജില്‍ പി.ജിക്ക് ഫീസ് കൊടുക്കാന്‍ ബാര്‍ മുതലാളിമാരില്‍ നിന്ന് ഒരു കോടി കൈക്കൂലി വാങ്ങിയ കേസില്‍ കുടുങ്ങിക്കിടക്കുന്ന അനുഭവം, കോണ്‍ഗ്രസ്സിലെ സംഘി ഗ്രൂപ്പിന്റെ തലൈവര്‍, അങ്ങിനെ ഒരുപാട് വിശേഷണങ്ങള്‍ക്കര്‍ഹനാണ് പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല. തവനൂരില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ടെങ്കില്‍ രമേശ്ജിക്കും ഒരു കൈ നോക്കാവുന്നതാണ്. എന്താ വരുന്നോ കേളപ്പജിയുടെ മണ്ണിലേക്ക്? എന്നായിരുന്നു ജലീല്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

Advertisment