ഹേഗ്: കുല്ഭൂഷന് ജാദവ് കേസില്‍ അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ വിധി ഇന്ത്യക്ക് അനുകൂലം. കുല്ഭൂഷന് ജാദവിൻ്റെ വധശിക്ഷ നടപ്പാക്കുന്നത് കോടതി തടഞ്ഞു. വധശിക്ഷ പുനഃപരിശോധിക്കാന്‍ കോടതി പാകിസ്താനോട് നിര്‍ദേശിച്ചു.
കുല്ഭൂഷന് നയതന്ത്ര സഹായം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. നീതിന്യായ കോടതിയിലെ ജഡ്ജി അബ്ദുള്‍ ഖവി അഹമ്മദ് യൂസഫാണ് കേസില്‍ വിധി പറഞ്ഞത്.
ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണെതിരെ ഭീകരപ്രവര്‍ത്തനം, ചാരവൃത്തി എന്നീ കുറ്റങ്ങളാണ് പാകിസ്താന് ആരോപിച്ചത്.
ഇന്ത്യക്കുവേണ്ടി ബലൂചിസ്താനില്‍ ഭീകരപ്രവര്‍ത്തനങ്ങളും ചാരപ്രവൃത്തിയും നടത്തിയെന്നാരോപിച്ച് 2017 ഏപ്രിലിലാണ് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്. തുടര്‍ന്ന്, വധശിക്ഷ അസാധുവാക്കി കുല്‍ഭൂഷനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചു.
കോടതി വധശിക്ഷ തടഞ്ഞു. ശിക്ഷനടപടി രാജ്യാന്തര ചട്ടങ്ങളുെട ലംഘനമാണെന്ന് ഇന്ത്യ വാദിച്ചു. കുല്ഭൂഷന് കോണ്‍സുലാര്‍ സഹായം നിഷേധിക്കുന്ന പാക് നടപടി വിയന കണ്വെന്ഷന് തീരുമാനങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
വ്യാപാര ആവശ്യത്തിന് ഇറാനിലെത്തിയ ജാദവിനെ പാകിസ്താന് ബലൂചിസ്താനിലേക്ക് തട്ടിക്കൊണ്ടുവന്നതാണെന്നും ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് ഇന്ത്യയുടെ വാദം. 2016 മാര്‍ച്ച് മൂന്നിനാണ് കുല്ഭൂഷണ് പിടിയിലായത്.