Advertisment

ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കൃതി എഴുതിയ കത്ത് പുറത്ത്...താന്‍ മരിച്ചാല്‍ സ്വത്തിന്‍റെ ഏക അവകാശി മകള്‍ മാത്രം..രണ്ടാം ഭര്‍ത്താവിന് സ്വത്തില്‍ യാതൊരു അവകാശവും ഇല്ല

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കുണ്ടറ: കൊല്ലം കുണ്ടറയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ കൃതി എഴുതിയ കത്ത് പുറത്ത്. ഭര്‍ത്താവ് തന്നെ കൊല്ലുമെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് കൃതിയെഴുതിയ കത്താണ് കണ്ടെത്തിയത്. താന്‍ മരിച്ചാല്‍ സ്വത്തിന്‍റെ ഏക അവകാശി മകള്‍ മാത്രമായിരിക്കുമെന്നും കത്തില്‍ പറയുന്നു. കൃതിയുടെ കയ്യൊപ്പോടെയുള്ള കത്താണ് കണ്ടെത്തിയിരിക്കുന്നത്.

Advertisment

publive-image

രണ്ടാം ഭര്‍ത്താവിന് സ്വത്തില്‍ യാതൊരു അവകാശവും ഇല്ലെന്നും മകള്‍ ഭാവിയില്‍ ഒറ്റപ്പെട്ട് പോകരുതെന്ന് ഉള്ളതുകൊണ്ടാണ് ഈ കത്തെഴുതുന്നതെന്നും കൃതി പറയുന്നു.ഫെബ്രുവരി മൂന്നിനായിരുന്നു ഇരുവരുടെയും വിവാഹം. കൃതിയുടെ രണ്ടാം വിവാഹമായിരുന്നു. ആദ്യവിവാഹത്തില്‍ മൂന്ന് വയസുള്ള മകളും കൃതിയ്ക്ക് ഉണ്ട്.

തിങ്കളാഴ്ച രാത്രി 10.30-ഓടെയാണ് കൃതിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍അച്ഛന്‍ മോഹനനും ഭാര്യ ബിന്ദുവും കണ്ടെത്തിയത്. ഭര്‍ത്താവ് വൈശാഖ് കൃതിയെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക ശേഷം രക്ഷപ്പെട്ട ഇയാള്‍ പിന്നീട് പോലീസില്‍ കീഴടങ്ങി

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇരുവരും വിവാഹിതരായത്. വൈശാഖുമായി കൃതിയുടെ രണ്ടാംവിവാഹമായിരുന്നു.

വിവാഹശേഷം വൈശാഖ് ജോലിതേടി വിദേശത്തേക്ക് പോയെങ്കിലും ഒന്നരമാസത്തിനുശേഷം തിരിച്ചെത്തി. കേരളത്തിനുപുറത്ത് പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് സീറ്റ് തരപ്പെടുത്തി നല്‍കുന്ന സംരംഭം ആരംഭിച്ചതായും പറയുന്നു. വായ്പയെടുത്തും മറ്റും 25 ലക്ഷം രൂപ കൃതിയുടെ മാതാപിതാക്കള്‍ വൈശാഖിന് നല്‍കിയിരുന്നു.പിന്നീട് വീടിന്‍റെ ആധാരം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതേത്തുടര്‍ന്ന് പിണങ്ങിക്കഴിയുകയായിരുന്നു.

kundara murder case
Advertisment