Advertisment

ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര പ്രവർത്തിച്ചിരുന്നത് ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയെന്നു ജസ്റ്റിസ് കുര്യൻ ജോസഫ്. ഇക്കാര്യം താനടങുന്ന സംഘം ദീപക് മിശ്രയുമായി സംസാരിച്ചിരുന്നുവെന്നും മറുപടി അനുകൂലമായിരുന്നില്ലെന്നും കുര്യൻ ജോസഫ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

 

Advertisment

publive-image

ഒരു ദേശീയ മേധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ്  സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര ബാഹ്യസമ്മര്ദ്ദങ്ങൾക്ക്  വഴങ്ങിയാണ് പ്രവര്ത്തിക്കുന്നതെന്ന് പലപ്പോഴും തോന്നിയിരുന്നതായി ജസ്റ്റിസ് കുര്യൻ  ജോസഫ്  ആക്ഷേപം ഉന്നയിച്ചിരിക്കുന്നത് . അത്തരമൊരു സാഹചര്യത്തിലാണ് കഴിഞ്ഞ ജനുവരിയിൽ  താനും മറ്റ് മൂന്ന് ജസ്റ്റിസുമാരും ചേർന്ന്  ജസ്റ്റിസ് ദീപക്  മിശ്രയ്ക്കെതിരെ വാര്ത്താസമ്മേളനം വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു .

publive-image

ഇക്കഴിഞ്ഞ ജനുവരി 12നാണ് ജസ്റ്റിസ് കുര്യൻ  ജോസഫ്, ജസ്റ്റിസ് ചെലമേശ്വർ , ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ  ഗൊഗോയ്, ജസ്റ്റിസ് മദൻ  ബി ലോക്കൂർ  എന്നിവർ  ചേർന്ന്  അന്നത്തെ  ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയ്ക്കെതിരെ വാർത്താ സമ്മേളനം  നടത്തിയത് . സുപ്രീം കോടതിയിലെ കാര്യങ്ങൾ  ശരിയായ രീതിയിലല്ല നടക്കുന്നതെന്ന ആരോപണമായിരുന്നു ചീഫ് ജസ്റ്റിസിനെതിരെ ഇവർ പ്രധാനമായും  ഉന്നയിച്ചത്.

ബാഹ്യ  സമ്മർദ്ദങ്ങൾക്ക്   വഴങ്ങിയാണ് ദീപക് മിശ്രയുടെ പ്രവര്ത്തനങ്ങളെന്ന് തനിയ്ക്ക് പലപ്പോഴും തോന്നിയിരുന്നുവെന്നും  കേസുകൾ ആരൊക്കെ  കൈകാര്യം ചെയ്യണമെന്നതിലും ബെഞ്ചുകളിൽ  ആരൊക്കെ വേണമെന്ന കാര്യത്തിലുമെല്ലാം ഈ സമ്മര്ദ്ദം ഉണ്ടായിരുന്നുവെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് അഭിമുഖത്തിൽ പറഞ്ഞു. ജസ്റ്റിസുമാരെ നിയമിക്കുന്ന കാര്യത്തിലും പലപ്പോഴും ബാഹ്യസമ്മര്ദ്ദങ്ങൾക്ക്  വഴങ്ങിയാണ് ദീപക് മിശ്ര പ്രവര്ത്തിച്ചിരുന്നതെന്നും  അദ്ദേഹം പറയുന്നു.

publive-image

ഇക്കാര്യം ദീപക് മിശ്രയുമായി താൻ  അടങ്ങുന്ന സംഘം സംസാരിച്ചിരുന്നു . സുപ്രീംകോടതി നടപടികൾ  സ്വതന്ത്രവും നീതിയുക്തവുമായിരിക്കണമെന്നും തങ്ങൾ  ആവശ്യപ്പെട്ടിരുന്നുവെന്നും . എന്നാൽ  ഒന്നിനോടും അനുകൂലമായ നടപടിയല്ല ജസ്റ്റിസ്ദീപക് മിശ്ര സ്വീകരിച്ചതെന്നും  ജസ്റ്റിസ് കുര്യൻ  ജോസഫ്  പറഞ്ഞു.

Advertisment