Advertisment

കുവൈത്ത് കെ.എം.സി.സി. യുടെ മൂന്നാമത്തെ ചാർട്ടേർഡ് വിമാനവും പുറപ്പെട്ടു

New Update

publive-image

Advertisment

കുവൈത്ത് സിറ്റി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് കുവൈത്ത് കെ.എം.സി.സി. ചാർട്ടേഡ് വിമാന ദൗത്യത്തിന്റെ മൂന്നാമത്തെ സർവ്വീസ് 174 യാത്രക്കാരുമായി കരിപ്പൂരിലേക്ക് പുറപ്പെട്ടു.

കഴിഞ്ഞ ദിവസം കുവൈത്ത് കെ.എം.സി.സി. ചാർട്ടർ ചെയ്ത ഇൻഡിഗോയുടെ രണ്ട് വിമാനങ്ങൾ കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും പോയതിന് പിറകെയാണ് ബുധനാഴ്ച്ച മൂന്നാമത്തെ ചാർട്ടർ വിമാനവും ദുരിതം പേറുന്ന പ്രവാസികളെയും കൊണ്ട് പറന്നുയർന്നത്.

publive-image

കൂടുതൽ വിമാനങ്ങൾ ചാർട്ടർ ചെയ്യാൻ കുവൈത്ത് കെ.എം.സി.സി. ശ്രമിച്ചു വരികയാണെന്നും അടുത്ത വിമാനം കണ്ണൂരിലേക്ക് സർവ്വീസ് നടത്തുമെന്നും കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത് പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂരിന്റെ നേതൃത്വത്തില് സംസ്ഥാന ഭാരവാഹികളും മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലാ മണ്ഡലം നേതാക്കളുമടങ്ങിയ ടീമാണ് കരിപ്പൂരിലേക്കുള്ള വിമാന സർവ്വീസിനു വേണ്ട പ്രവർത്തനങ്ങൾ എകോപിപ്പിച്ചത്.

publive-image

പ്രവാസികളോട് കേന്ദ്ര-കേരള സർക്കാറുകൾ തുടരുന്ന വിവേചനത്തിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് പ്രവാസി കുടുംബങ്ങളെ മുന്നിൽ നിറുത്തി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നതിന് കെ.എം.സി.സി. ആലോചിച്ച് വരികയാണെന്നും കുവൈത്ത് കെ.എം.സി.സി.സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്തും ജനറൽ സെക്രട്ടറി അബ്ദുൾ റസാഖ് പേരാമ്പ്രയും പറഞ്ഞു.

Advertisment