Advertisment

ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടയില്‍ കുപ്പിയിലുണ്ടായിരുന്ന മദ്യം സ്ത്രീ ഒറ്റയ്ക്ക് കുടിച്ചു തീര്‍ത്തു ; ഒരു തുള്ളിപോലും ബാക്കിവെയ്ക്കാത്തതില്‍ പ്രകോപിതനായി കുഞ്ഞുമോളുടെ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ; ആള്‍പ്പാര്‍പ്പില്ലാത്ത വീടിന്റെ ചായ്പ്പില്‍ മൃതദേഹം ഉപേക്ഷിച്ച് മുങ്ങി ; പ്രതി പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

ആയൂര്‍ : കൈപ്പള്ളിമുക്കില്‍ ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഏഴംകുളം താന്നിവിള വീട്ടില്‍ ബാബുവിനെ (55) ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

മൂന്നു വര്‍ഷമായി ഒപ്പം താമസിച്ചു വന്ന ബാബു സംഭവത്തിനുശേഷം അപ്രത്യക്ഷനായിരുന്നു. ഇടമുളയ്ക്കല്‍ തുമ്പിക്കുന്ന് സ്വദേശിനി കുഞ്ഞുമോളെ ഇക്കഴിഞ്ഞ നാലിനാണ് വീട്ടിന്റെ ചായ്പില്‍ മരിച്ച നിലയില്‍ കണ്ടത്.

ബാബുവും കുഞ്ഞുമോളും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നവരാണ്. സംഭവദിവസവും ഇരുവരും മദ്യപിച്ചിരുന്നു. കുപ്പിയിലുണ്ടായിരുന്ന ബാക്കി മദ്യം കുഞ്ഞുമോള്‍ കുടിച്ച്‌ തീര്‍ത്തതില്‍ പ്രകോപിതനായാണ് കൊന്നത്.

മൂക്കിലും വായിലും കൂട്ടിപ്പിടിച്ച്‌ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി വെളിപ്പെടുത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞിരുന്നു.

Advertisment