Advertisment

പാരീസില്‍ മെസി താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ മോഷണം; ആഭരണങ്ങളും പണവും നഷ്ടപ്പെട്ടു

New Update

publive-image

Advertisment

ഫുട്‌ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസി താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ മോഷണം നടന്നതായി റിപ്പോര്‍ട്ട്. പിഎസ്ജിക്കായി ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ കളിച്ച ശേഷം മെസി തിരിച്ചെത്തിയപ്പോഴാണ്, മോഷ്ടാക്കള്‍ അദ്ദേഹത്തിന്റെ ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറിയത് ശ്രദ്ധയില്‍പെടുന്നത്. ആഭരണങ്ങളും പണവും കവര്‍ന്നതായാണ് റിപ്പോര്‍ട്ട്.

പാരീസില്‍ മെസി ഭാര്യയ്ക്കും മൂന്ന് കുട്ടികള്‍ക്കുമൊപ്പം താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ആയിരക്കണക്കിന് പൗണ്ട് വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷണം പോയതായും, ഹോട്ടലിന്റെ മുകളിലൂടെയാണ് മോഷ്ടാക്കള്‍ എത്തിയതെന്നും 'ദ സണ്‍' റിപ്പോര്‍ട്ട് ചെയ്തു.

പാരീസിലെ ആഡംബര ഹോട്ടലായ ലേ റോയല്‍ മോണ്‍സിയോയിലാണ് മെസി താമസിക്കുന്നത്. ഹോട്ടലിലെ നാല് മുറികളുള്ള റോയല്‍ സ്യൂട്ടിനായി അദ്ദേഹം ഒരു രാത്രിക്ക് ഏകദേശം 23,000 ഡോളര്‍ അടയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ലോക്ക് ചെയ്യാത്ത ബാല്‍ക്കണി വാതിലിലൂടെയാണ് മോഷ്ടാക്കള്‍ അകത്തേക്ക് പ്രവേശിച്ചത്. ഏകദേശം 40,000 ഡോളര്‍ വിലമതിക്കുന്ന ആഭരണങ്ങളും, 15,000 ഡോളര്‍ പണവും നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സംഭവത്തില്‍ അന്വേഷണം നടത്തുന്നതായി പ്രാദേശിക പൊലീസും, ഹോട്ടല്‍ അധിൃതരും പ്രതികരിച്ചു. അതേസമയം, മെസി ഉടന്‍ തന്നെ സ്വന്തം വീട്ടിലേക്ക് താമസം മാറുമെന്നും സൂചനയുണ്ട്.

Advertisment