തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറുമായുണ്ടായ വാക്‌പോരില്‍ ഡ്രൈവർക്കെതിരെ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ഡ്രൈവർ അസഭ്യമായ രീതിയിൽ ലൈംഗിക ചുവയോട് കൂടി ആംഗ്യം കാണിച്ചു.
റെഡ് സിഗ്നലിൽ വെച്ചാണ് ഡ്രൈവറുടെ ബസ് തടഞ്ഞത്. ഡ്രൈവർ ലഹരി പദാർത്ഥം ഉപയോഗിച്ചിരുന്നുവെന്നും മന്ത്രിയെ വിളിച്ച് അപ്പോഴേ കാര്യങ്ങൾ പറഞ്ഞിരുന്നുവെന്നും മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.
ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കാര്യമാണ് ഡ്രൈവർ കാണിച്ചത്. അദ്ദേഹത്തിന്റെ പേരില്‍ മുന്നേ ക്രിമിനൽ കേസുണ്ട്. റോഡ് സൈഡ് തരാത്ത പ്രശ്നമല്ല ഇത്.
സിഗ്നലിൽ വെച്ച് ബസ് നിർത്തിയപ്പോഴാണ് ചോദ്യം ചെയ്തത്, അല്ലാതെ ബസ് തടഞ്ഞ് നിർത്തിയിട്ടില്ല. അസഭ്യം പറയുന്ന കുടുംബത്തിലോ രാഷ്ട്രീയ പശ്ചാത്തലത്തിലോ അല്ല താൻ വളർന്നതെന്നും മേയർ വ്യക്തമാക്കി.