Advertisment

ജാവ്‌ദേക്കര്‍ വന്നത് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 5 ന് കൊച്ചു മകന്റെ പിറന്നാള്‍ ദിനത്തില്‍, വീട്ടില്‍ വന്നവരോട് ഇറങ്ങി പോകാന്‍ പറയുന്ന ശീലം ഇല്ല; ആകെ സംസാരിച്ചത് ചുരുങ്ങിയ വാക്കുകള്‍ മാത്രം: തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയെന്ന് ഇപി ജയരാജന്‍

പ്രകാശ് ജാവ്‌ഡേക്കരുമായി രാഷ്ട്രീയം സംസാരിച്ചില്ല. പോളിംഗ് ദിനത്തില്‍ കൂട്ടിക്കാഴ്ച വെളിപ്പെടുത്തിയതില്‍ അസ്വാഭാവികത ഇല്ല. താന്‍ വഴി ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെയാണ്. ജാവ്‌ദേക്കര്‍ വന്നത് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 5 നാണ് വന്നത്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
ep jayarajan1

തിരുവനന്തപുരം: ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന ആരോപണങ്ങള്‍ക്കിടെ തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയെന്ന് പ്രതികരിച്ച് ഇപി ജയരാജന്‍ രംഗത്ത്. ഗൂഢാലോചനയില്‍ മാധ്യമങ്ങള്‍ക്ക് പങ്കുണ്ട്. ശോഭ സുരേന്ദ്രനെ നേരിട്ട് കണ്ടിട്ടേയില്ല.

Advertisment

പ്രകാശ് ജാവ്‌ഡേക്കരുമായി രാഷ്ട്രീയം സംസാരിച്ചില്ല. പോളിംഗ് ദിനത്തില്‍ കൂട്ടിക്കാഴ്ച വെളിപ്പെടുത്തിയതില്‍ അസ്വാഭാവികത ഇല്ല. താന്‍ വഴി ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെയാണ്. ജാവ്‌ദേക്കര്‍ വന്നത് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 5 നാണ് വന്നത്. കൊച്ചു മകന്റെ  പിറന്നാള്‍ ദിനത്തിലാണ് വന്നത്.

ആകെ സംസാരിച്ചത് ചുരുങ്ങിയ വാക്കുകള്‍ മാത്രമാണ്.വീട്ടില്‍ വന്നവരോട് ഇറങ്ങി പോകാന്‍ പറയുന്നത് തന്റെ  ശീലം അല്ല.ബിജെപിയിലേക്ക് പോകും എന്ന് വാര്‍ത്ത കൊടുക്കാന്‍ മാധ്യമങ്ങള്‍ക്ക് എങ്ങിനെ ധൈര്യം വരുന്നു.തൃശൂരിലും ദുബൈയിലും ഒരു ചര്‍ച്ചയും നടന്നില്ല.

കൂട്ട് കെട്ടിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് സമൂഹത്തിന് ആകെ ബാധകമാണ്.നാളെ സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കുമോ എന്നതില്‍  അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല.

Advertisment