Advertisment

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിൽ ഇളവുകളുമായി ഗതാഗത വകുപ്പ്; പ്രതിദിന ലൈസൻസുകളുടെ എണ്ണം 40 ആയി ഉയർത്തും

 ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഡ്രൈവിംഗ് സ്‌കൂളുകൾ പ്രതിഷേധമുയർത്തുന്ന പശ്ചാത്തലത്തിലാണ് ഗതാഗതവകുപ്പ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
Kerala Driving Test Reform

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ ഇളവ് വരുത്തി പുതിയ സർക്കുലർ ഇന്ന് ഇറങ്ങും. ഇതോടെ സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റുകളും ഇന്ന് മുതൽ മാറും.

Advertisment

 ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഡ്രൈവിംഗ് സ്‌കൂളുകൾ പ്രതിഷേധമുയർത്തുന്ന പശ്ചാത്തലത്തിലാണ് ഗതാഗതവകുപ്പ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

സിഐടിയു ഉൾപ്പെടെ പ്രതിഷേധമുയർത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. സമരം തുടരണോ വേണ്ടയോ എന്നതിൽ ഇന്നാകും സിഐടിയുവിൻ്റെ നിർണായക പ്രഖ്യാപനമുണ്ടാകുക.

പ്രതിദിന ലൈസൻസുകളുടെ എണ്ണം 40 ആയി ഉയർത്തും. ഇതിൽ 25 പുതുതായി വരുന്നവർക്കാകും. 10 എണ്ണം റീ ടെസ്റ്റ് ആയിരിക്കും. വിദേശത്തേക്ക് അടിയന്തിരമായി പോകേണ്ട അഞ്ച് പേരെയും ഇക്കാര്യത്തിൽ പരിഗണിക്കും. ഈ വിഭാഗത്തിൽ അപേക്ഷകർ ഇല്ലെങ്കിൽ ലേണേഴ്സ് ലൈസൻസിൻറെ കാലാവധി തീരാനുള്ള അ‍ഞ്ച് പേരെയാകും പരിഗണിക്കുക.

15 വർഷം പഴക്കമുള്ള വാഹനം മാറ്റണമെന്ന നിർദ്ദേശത്തോടായിരുന്നു യൂണിയനുകളുടെ ശക്തമായ എതിർപ്പ്. അതിന് 6 മാസത്തെ സാവകാശം നൽകിയാകും പുതിയ സർക്കുലർ ഇറങ്ങുക വാഹനങ്ങളിൽ ക്യാമറകൾ സ്ഥാപിക്കാൻ മൂന്ന് മാസം സമയം അനുവദിക്കും. 15 വർഷം പഴക്കമുള്ള വാഹനങ്ങൾ മാറ്റാനും സാവകാശം നൽകും.

പുതിയതായി ടെസ്റ്റിൽ പങ്കെടുത്ത 40 പേർക്കും തോറ്റവർക്കുളള റീ ടെസ്റ്റിൽ ഉൾപ്പെട്ട 20 പേർക്കുമായി അറുപത് പേർക്ക് ലൈസൻസ് നൽകാനായിരുന്നു പുതുക്കിയ നിർദേശം.

ആദ്യം റോഡ് ടെസ്റ്റാകും നടത്തുക. ഇതിന് ശേഷമാകും എച്ച് എടുക്കേണ്ടി വരിക. പുതിയ രീതിയിൽ ഗ്രൗണ്ട് സജ്ജമാക്കാൻ 3 മാസത്തെ സമയം നൽകുകയും ചെയ്യും. വാഹനങ്ങളിൽ ക്യാമറ വെക്കാനും 3 മാസത്തെ സാവകാശം ഉണ്ടാകും.

എന്നാൽ പുതിയ നിർദ്ദേശത്തോട് സി ഐ ടി യുവിന് പൂർണ്ണയോജിപ്പില്ലെന്നാണ് വിവരം. ഇക്കാര്യത്തിൽ ഇന്നാകും സി ഐ ടി യുവിൻറെ നിർണായക പ്രഖ്യാപനമുണ്ടാകുക.

Advertisment