തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ റോഡിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് പൊലീസുകാരനെയും കുടുംബത്തെയും വീട്ടില്‍ കയറി ആക്രമിച്ചു. ആക്രമണത്തില്‍ എ.ആർ. ക്യാമ്പിലെ പൊലീസുകാരനായ നെട്ടയം മലമുകൾ രാജീരംഗിൽ മിഥുൻ, സഹോദരൻ അമൽറോയ്, മാതാവ് രാജി, മിഥുന്റെ ഭാര്യ മോനിഷ എന്നിവര്‍ക്ക് പരിക്കേറ്റു.
സംഭവത്തിൽ 12 പേർക്കെതിരെ പൊലീസ് കേസെടുത്തു. മിഥുൻ ഓടിച്ചിരുന്ന കാർ നെട്ടയത്ത് വെച്ച് ഒരാളെ ഇടിക്കാൻ ശ്രമിച്ചതായും ഇവർ തമ്മിൽ തർക്കമുണ്ടായതായും നാട്ടുകാർ പറയുന്നു. തുടർന്ന് വൈകീട്ട് ഏഴുമണിയോടെ ഒരു സംഘമെത്തി മിഥുന്റെ വീട്ടിൽ അക്രമം നടത്തിയെന്ന് പൊലീസ് പറഞ്ഞു.