Advertisment

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാപിച്ച ഫ്ലക്സും പോസ്റ്ററും മാറ്റിക്കോ. നാട് ക്ലീനാകട്ടെയെന്ന് തദ്ദേശഭരണ മന്ത്രി എം.ബി രാജേഷ്. ഫ്ലക്സും പോസ്റ്ററും നീക്കാൻ മുന്നിട്ടിറങ്ങി സ്ഥാനാർത്ഥികൾ തന്നെ മാതൃകയാകണമെന്നും മന്ത്രി. ഈമാസം 10നകം ക്ലീനാക്കിയില്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ നടപടിയെടുക്കും

സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടി നേതാക്കളും തന്നെ ഈ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നൽകിയാൽ അതൊരു നല്ല മാതൃകയായിരിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഉടനടി എല്ലാ ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ ആവശ്യമായ നിർദേശം പ്രവർത്തകർക്ക് നൽകണം.

New Update
mb rajesh

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിൻെറ പ്രചരാണർത്ഥം സ്ഥാപിച്ച സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന് തദ്ദേശഭരണ മന്ത്രി എം.ബി.രാജേഷ്. പോസ്റ്ററുകളും ഫ്ളക്സുകളും  ഉടൻ നീക്കം ചെയ്യാൻ അതാത് മുന്നണികൾ തന്നെ  സഹകരിക്കണമെന്നാണ് മന്ത്രിയുടെ അഭ്യർത്ഥന.  

Advertisment

സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടി നേതാക്കളും തന്നെ ഈ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നൽകിയാൽ അതൊരു നല്ല മാതൃകയായിരിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഉടനടി എല്ലാ ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ ആവശ്യമായ നിർദേശം പ്രവർത്തകർക്ക് നൽകണം.


ഈമാസം 10ന് ഉളളിൽ ബോർഡുകളും പോസ്റ്ററുകളും നീക്കിയില്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം നിലയ്ക്ക് അതിന് നടപടി എടുക്കും. ഇതിൻെറ ചെലവ് അതാത് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഈടാക്കുമെന്നും മന്ത്രി അറിയിച്ചു.


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി ധർമ്മടം മണ്ഡലത്തിൽ സൃഷ്ടിച്ച മാതൃക, ഈ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികള്‍ക്കും ചെയ്യാവുന്നതാണ്. തെരഞ്ഞെടുപ്പ് ആവേശത്തിന്റെ ഭാഗമായി മത്സരിച്ചാണ് മുന്നണികള്‍ ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഈ ബോർഡുകളെല്ലാം ഉപയോഗശൂന്യമായി മാറിയിരിക്കുകയാണ്.

നാടിനെ മാലിന്യമുക്തമായി സൂക്ഷിക്കാനുള്ള ഇടപെടലുകളുടെ നേതൃത്വമായി രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും മാറണം. എല്ലാ ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്തെന്ന് ഉറപ്പാക്കി, ജനങ്ങള്‍ക്ക് മുൻപിൽ ഇക്കാര്യം പ്രഖ്യാപിക്കാൻ സ്ഥാനാർഥികള്‍‌ തയ്യാറാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു.


അധ്യയന വർഷാരംഭവും കാലവർഷവും ഉള്‍പ്പെടെ പടിവാതിൽക്കലെത്തി നിൽക്കെ, ബോർഡുകള്‍, ഹോർഡിംഗുകള്‍ എന്നിവ അപകടങ്ങള്‍ക്കും കാരണമാവാൻ സാധ്യതയുണ്ട്. ഇതെല്ലാം മുന്നിൽക്കണ്ടുകൊണ്ടുള്ള നടപടികള്‍ എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ലോകകപ്പ് ഫുട്ബോള്‍ കാലത്ത് വിവിധ ഫാൻസ് അസോസിയേഷനുകള്‍ സമാനമായ വെല്ലുവിളി ഏറ്റെടുത്തിരുന്നു.


ഈമാസം 10നുള്ളിൽ മാറ്റാത്ത എല്ലാ ബോർഡുകളും നീക്കം ചെയ്യാൻ ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കും. ഈ നടപടിക്ക് ആവശ്യമായ തുക അതാത് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഈടാക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിയമപരമായി അധികാരമുണ്ട്.

സ്വന്തം നിലയ്ക്ക് പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നില്ലെങ്കിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ അവ നീക്കി, അതിന്റെ ചെലവ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഈടാക്കാനുള്ള നിർദേശം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നൽകിയിട്ടുണ്ട്. മെയ് 20നകം ഉപയോഗശൂന്യമായ എല്ലാ ബോർഡുകളും ഹോർഡിംഗുകളും കൊടിതോരണങ്ങളും പൂർണമായി നീക്കം ചെയ്തെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു.

Advertisment