Advertisment

തൃശൂർ നെടുമ്പാളില്‍ കിടപ്പുരോഗിയെ മരിച്ച നിലയില്‍ കണ്ട സംഭവം കൊലപാതകമെന്ന് സംശയം; ഭര്‍ത്താവാണ് കൊലചെയ്തതെന്ന് സഹോദരിയുടെ മൊഴി

സെബാസ്റ്റ്യന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നും ഇയാളുടെ പേരില്‍ പുതുക്കാട്, ഒല്ലൂര്‍, കൊടകര സ്‌റ്റേഷനുകളില്‍ കേസുകളുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു. 

New Update
kerala police1

തൃശൂർ: നെടുമ്പാളില്‍ വീട്ടിനുള്ളില്‍ കിടപ്പുരോഗിയെ മരിച്ച നിലയില്‍ കണ്ട സംഭവം കൊലപാതകമെന്ന് സംശയം. സഹോദരി ഭര്‍ത്താവാണ് കൊലചെയ്തതെന്ന് സഹോദരി പൊലീസിന് മൊഴിനല്‍കി. നെടുമ്പാള്‍ വഞ്ചിക്കടവ് റോഡില്‍ കാരിക്കുറ്റി വീട്ടില്‍ സന്തോഷാണ് (45) മരിച്ചത്.

Advertisment

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു  സംഭവം. കിടപ്പു രോഗിയായ സന്തോഷിനെ സഹോദരി ഭര്‍ത്താവായ സെബാസ്റ്റ്യന്‍ ചങ്ങലകൊണ്ട് കഴുത്ത് മുറുക്കി കൊന്നുവെന്നാണ് സന്തോഷിൻ്റെ സഹോദരിയുടെ  മൊഴി. 

ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന സന്തോഷ് ഏറെ നാളായി തളര്‍ന്നു കിടപ്പായിരുന്നു. സന്തോഷിനോടൊപ്പം കഴിഞ്ഞിരുന്ന സഹോദരി ഷീബയും ഭര്‍ത്താവുമാണ് മരണ വിവരം സമീപവാസികളെ അറിയിച്ചത്.  

മൃതദേഹം തറയില്‍ കിടക്കുന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാരും പഞ്ചായത്തംഗവും വിവരം പൊലീസില്‍ അറിയിക്കാനൊരുങ്ങിയപ്പോള്‍ ഷീബയും ഭര്‍ത്താവും അത് വിലക്കാന്‍ ശ്രമിച്ചു. എന്നാല്‍ പോലീസില്‍ അറിയിച്ചതോടെ സെബാസ്റ്റ്യന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ചിതലിന് തളിക്കുന്ന വിഷം കുടിച്ചു. 

പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഷീബ കൊലപാതക വിവരം പറഞ്ഞത്. കിടപ്പു രോഗിയെ സംരക്ഷിക്കുന്നതിനുളള ബുദ്ധിമുട്ടും സഹോദരിക്കും കുടുംബത്തിനും താമസിക്കാന്‍ വേറെയിടമില്ലാത്തതും കൊലപാതകത്തിന് കാരണമായതായി കരുതുന്നു.

സെബാസ്റ്റ്യന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നും ഇയാളുടെ പേരില്‍ പുതുക്കാട്, ഒല്ലൂര്‍, കൊടകര സ്‌റ്റേഷനുകളില്‍ കേസുകളുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു. 

Advertisment