Advertisment

ലോക്ഡൗണിനുശേഷം രോഗവ്യാപനം തടയാന്‍ മാര്‍​​​ഗ്​ഗ നിര്‍ദേശങ്ങളുമായി മോട്ടോര്‍വാഹനവകുപ്പ്; എ സി യാത്ര വേണ്ട, ഫുള്‍വൈസര്‍ ഹെല്‍മെറ്റ് നിര്‍ബന്ധം; ടിക്കറ്റ് നിരക്ക് ഉയര്‍ത്താനടക്കം നിര്‍ദേശം

New Update

തിരുവനന്തപുരം: ലോക്ഡൗണിനുശേഷം രോഗവ്യാപനം തടയാന്‍ മാര്‍​​ഗ്​ഗനിര്‍ദേശങ്ങളുമായി മോട്ടോര്‍വാഹനവകുപ്പ്. കൊറോണ വൈറസ് വ്യാപനം തടയാനും സുരക്ഷിത യാത്ര ഉറപ്പുവരുത്താനുമുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ശുപാര്‍ശ സര്‍ക്കാരിന് നല്‍കി. പൊതുവാഹനങ്ങളില്‍ എ സി അനുവദിക്കരുത്, പനി, ചുമ, ജലദോഷം എന്നീ രോഗങ്ങളുള്ളവരെ പൊതുവാഹനങ്ങളില്‍ കയറ്റരുത്, ഇരുചക്രവാഹനമോടിക്കുന്നവര്‍ ഫുള്‍വൈസര്‍ ഹെല്‍മെറ്റ് ഉപയോഗിക്കണം എന്നിവയടക്കമുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചിരിക്കുന്നത്.

Advertisment

publive-image

സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ ഒറ്റ, ഇരട്ട നമ്ബരുകളില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ നിരത്തില്‍ ഇറങ്ങാന്‍ അനുവദിക്കണം. സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ ഒറ്റ, ഇരട്ട നമ്ബരുകളില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ നിരത്തില്‍ ഇറങ്ങാന്‍ അനുവദിക്കണം.

യാത്രക്കാര്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കണം. ബസുകളില്‍ നിന്നുള്ള യാത്ര അനുവദിക്കരുത്. യാത്രക്കാര്‍ പിന്‍വശത്തെ വാതിലിലൂടെ കയറുകയും മുന്നിലെ വാതിലിലൂടെ ഇറങ്ങുകയും വേണം.

അന്തര്‍സംസ്ഥാന ബസുകളിലെ യാത്രക്കാരുടെ പൂര്‍ണവിവരങ്ങള്‍ വെബ് അധിഷ്ഠിത ഡേറ്റാബേസില്‍ ശേഖരിക്കണം. ബസുകളില്‍ കര്‍ട്ടന്‍, കിടക്കവിരികള്‍, ഭക്ഷണവിതരണം എന്നിവ പാടില്ല. ഡ്രൈവറും ജീവനക്കാരും യാത്രക്കാരും മാസ്ക് ഉപയോഗിക്കണം. അന്തസ്സംസ്ഥാന വാഹനങ്ങള്‍ ചെക്ക്പോസ്റ്റുകളിലും മറ്റുള്ളവ യാത്രകഴിഞ്ഞും അണുവിമുക്തമാക്കണം. യാത്രക്കാര്‍ ബസില്‍ കയറുമ്ബോള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച്‌ കൈ വൃത്തിയാക്കണം.

ഇരുചക്രവാഹനമോടിക്കുന്നവര്‍ ഫുള്‍വൈസര്‍ ഹെല്‍മെറ്റ് ഉപയോഗിക്കണം. പിന്നില്‍ ആളെ കയറ്റരുത്.

ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍ക്കും പുനരുപയോഗിക്കാന്‍ കഴിയുന്ന മാസ്കുകള്‍ നല്‍കണമെന്നും ബസ്, ഓട്ടോ, ടാക്സി സ്റ്റാന്‍ഡുകളില്‍ സാനിറ്റൈസര്‍ നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുന്നതുകൊണ്ടുള്ള നഷ്ടം നികത്താന്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തണമെന്നും നിര്‍ദേശത്തിലുണ്ട്. ഓഫീസുകളുടെ സമയം പുനഃക്രമീകരിച്ച്‌ പൊതുസ്ഥലങ്ങളില്‍ യാത്രക്കാര്‍ കൂടുന്നത് ഒഴിവാക്കണം. പ്രവര്‍ത്തനസമയം വര്‍ധിപ്പിച്ച്‌ അവധിദിനങ്ങള്‍ കൂട്ടണമെന്നാണ് നിര്‍ദേശം.

Advertisment