Advertisment

കോവിഡ് പരിശോധനയില്‍ ഫലം പോസറ്റീവാണെന്ന് ഭാര്യയെ അറിയിച്ച് യുവാവ് പോയത് കാമുകിയ്‌ക്കൊപ്പം

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: കോവിഡ് പരിശോധനയില്‍ ഫലം പോസറ്റീവാണെന്ന് ഭാര്യയെ അറിയിച്ച ശേഷം യുവാവ് കാമുകിക്ക് ഒപ്പം പോയി. മഹരാഷ്ട്രയിലെ നവി മുംബൈയിലാണ് 28 കാരനായ ഭര്‍ത്താവ് ഭാര്യയെ തെറ്റിദ്ധരിപ്പിച്ച് ഇന്‍ഡോറിലെ കാമുകിയുടെ അടുത്ത് പോയത്.

Advertisment

publive-image

കോവിഡ് ആണെന്ന് സ്ഥിരീകരിച്ചതിനാല്‍ താന്‍ മരിക്കാന്‍ പോകുകയാണെന്ന് ഇയാള്‍ വീട്ടുകാരെ അറിയിച്ചു. അതിന് പിന്നാലെ ഇയാള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു. പിറ്റേദിവസം ഇയാളുടെ ബൈക്കും ഹെല്‍മെറ്റും പേഴ്‌സും ഉള്‍പ്പടെ സമീപപ്രദേശത്തുനിന്നും യുവതിയുടെ സഹോദരന്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് യുവാവിനെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് യുവാവിനെ കണ്ടെത്തിയത്. ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ ആശുപത്രികളിലും പൊലീസ് അന്വേഷിച്ചെങ്കിലും ഇങ്ങനെയൊരാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായതിനാല്‍ ആ വഴിയും അന്വേഷണം നടത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞയാഴ്ച ഇയാള്‍ ഇന്‍ഡോറില്‍ ഉണ്ടെന്ന് പൊലീസിന് മനസിലാക്കാന്‍ കഴിഞ്ഞു. അവിടെ ഇയാള്‍ക്ക് വിവാഹേതരബന്ധമുണ്ടെന്നും പൊലിസ് കണ്ടെത്തി. ജൂലായ് 21നാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം ഇയാള്‍ ഭാര്യയെ വിളിച്ചറിയിച്ചത്.

covid 19
Advertisment