Advertisment

രോഗിയായ സ്വന്തം മകന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍,തന്റെ കിഡ്‌നി തന്നെ ദാനം ചെയ്യാന്‍ മുന്നോട്ട് വന്ന ഒരമ്മയുണ്ട് ;പേരില്‍ മാത്രമല്ല,പ്രവര്‍ത്തിയിലും പൊന്നാണ് എന്ന് തെളിയിച്ച പൊന്നമ്മ ബാബുവാണ് എക്കാലത്തെയും താരം…; ദീപാ നിശാന്തിനെ വിമര്‍ശിച്ചും പൊന്നമ്മ ബാബുവിനെ പ്രശംസിച്ചും എംഎ നിഷാദ്

author-image
ഫിലിം ഡസ്ക്
Updated On
New Update

കലോത്സവവേദിയില്‍ മാര്‍ക്കിടാനെത്തിയ ദീപാ നിശാന്തിനെ പരിഹസിച്ച് സംവിധായകന്‍ എംഎ നിഷാദ്. ”കലോത്സവത്തിന് പിള്ളേര്‍ക്ക് മാര്‍ക്കിടാന്‍ പോയ ആ ചങ്കൂറ്റം ഹോ..പറയാതെ വയ്യ..ഒരു ലേശം ഉളുപ്പ്…അങ്ങനെയിരിക്കെ…അതുണ്ടായില്ല’, എന്നാണ് ദീപാ നിശാന്തിനുള്ള കൊട്ട്. മാത്രമല്ല കിതാബ് നാകത്തോടുള്ള ഐക്യദാര്‍ഢ്യവും നടി സേതുലക്ഷ്മിയമ്മയുടെ മകന് കിഡ്‌നി ദാനം ചെയ്യാന്‍ മുന്നോട്ടു വന്ന പൊന്നമ്മ ബാബുവിനുള്ള അഭിനന്ദനവും ഉണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Advertisment

publive-image

കുറിപ്പിന്റെ പൂര്‍ണരൂപം:

”പോയ വാരം…..

പുതിയ സിനിമയുടെ പണിപ്പുരയിലായത് കൊണ്ട്,പല കാര്യങ്ങളും ശ്രദ്ധയില്‍ പെട്ടെങ്കിലും ,മുഖപുസ്തകത്തില്‍ കുറിക്കാന്‍ പറ്റിയില്ല…എന്നാലും ചിലത് കണ്ടാല്‍ പ്രതികരിക്കാതെ വയ്യ (അടുത്ത സുഹൃത്തുക്കളും,അഭ്യൂദാകാംക്ഷികളും ക്ഷമിക്കുമല്ലോ)

അതില്‍ ഒന്നാമത്തേത്,മുപ്പത് കോടി ജനങ്ങള്‍ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി,അലയുന്ന ഒരു രാജ്യത്ത്,ശതകോടീശ്വരന്റെ മകളുടെ ആര്‍ഭാട വിവാഹത്തിന്റ്‌റെ വിശേഷങ്ങള്‍, ദരിദ്രനാരായണന്മാരേ അറിയിക്കാന്‍,മ ത്സരബുദ്ധിയോടെ അച്ച് നിരത്തുന്ന മാധ്യമ ശിരോമണികളോടുളള പരമപ്രധാനമായ പുച്ഛം തന്നെ!!..വിവാഹത്തില്‍ പങ്കെടുക്കാന്‍,വിമാനത്തില്‍ വരുന്നവരുടെ ഗര്‍വ്വ് വിളമ്പാന്‍ കാണിക്കുന്നതിന്റ്‌റെ പകുതി ആവേശം,നമ്മുടെ നാടിന്റെ നട്ടെല്ലായ കര്‍ഷകരുടെ,ദീനരോദനങ്ങള്‍ക്ക് ചെവികൊടുത്തിരുന്നെങ്കില്‍ എന്ന് വെറുതെ ആഗ്രഹിച്ച് പോകുന്നു….

ശബരിമലയില്‍ വൃത്തികെട്ട രാഷ്ട്രീയം കളിച്ച് മുഖം നഷ്ടപ്പെട്ട പ്രസ്ഥാനത്തിന്റെ, ഗര്‍ജ്ജിക്കുന്ന പെണ്‍സിംഹം, കോടതിയില്‍ പോയി നാണം കെട്ട് പിഴയടച്ച്, മാപ്പപേക്ഷിച്ച് തടിയൂരിയ നയനസുന്ദര കാഴ്ച്ചയും നാം കണ്ടു…

കോപ്പിയടിയില്‍,നൂതനാശയങ്ങള്‍ സമൂഹത്തിന് സമ്മാനിച്ച രണ്ട് വ്യക്തിത്ത്വങ്ങള്‍,വാര്‍ത്തയില്‍ ഇടം പിടിച്ചതും നാം കണ്ടു…കലോത്സവത്തിന് പിള്ളേര്‍ക്ക് മാര്‍ക്കിടാന്‍ പോയ ആ ചങ്കൂറ്റം ഹോ..പറയാതെ വയ്യ..ഒരു ലേശം ഉളുപ്പ്…അങ്ങനെയിരിക്കെ…അതുണ്ടായില്ല…

അടക്കപെടേണ്ടതല്ല ”കിത്താബുകള്‍”തുറന്ന് വായിക്കപ്പെടേണ്ടത് തന്നെയാണ്…ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ കഴിയണം…കാരണം ഇത് മതനിരപേക്ഷയുടെ നാടാണ്…കലാകാരന്‍,സമൂഹത്തിന്റെ സ്വത്താണ്,അവന്‍ സമൂഹത്തോട് സംവേദിച്ച്‌കൊണ്ടിരിക്കും, ആരെതിര്‍ത്താലും…അതായത് ഫാസിസ്റ്റുകളെ പടിക്ക് പുറത്ത് നിര്‍ത്തിയാണ് കേരളം ശീലിച്ചിട്ടുളളത്..അല്ല,അതല്ലേ പാടുളളൂ..

വാര്‍ത്തകള്‍ക്ക് പഞ്ഞമില്ലാത്ത നമ്മുടെ നാട്ടില്‍,വാര്‍ത്തകള്‍ക്കപ്പുറം, ഒരു വാര്‍ത്ത,മനസ്സിന് കുളിരേകിയ വാര്‍ത്ത…

കലാകാരിയായ ഒരമ്മ,രോഗിയായ സ്വന്തം മകന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍,തന്റ്‌റെ കിഡ്‌നി തന്നെ ദാനം ചെയ്യാന്‍ മുന്നോട്ട് വന്ന ഒരമ്മയുണ്ട്…പേരില്‍ മാത്രമല്ല,പ്രവര്‍ത്തിയിലും,അവര്‍ പൊന്നാണ് എന്ന് തെളിയിച്ച പൊന്നമ്മ ബാബുവാണ് പോയ വാരത്തേയും,എക്കാലത്തെയും താരം…

പശുമാഹാത്മ്യം യോഗ്യതയായി കൊണ്ട് നടക്കുന്ന,മനുഷ്യനേക്കാളും മൃഗത്തിന്റ്‌റെ സ്വത്തിനും,ജീവനും സംരക്ഷണം കൊടുക്കുന്ന,മുഖ്യന്‍ ഭരിക്കുന്ന UP..ഭയപ്പെടുത്തുന്ന ഗൂണ്ടാരാജിന്റ്‌റെ അലയൊളികള്‍,ചെവിയോര്‍ത്താല്‍ കേള്‍ക്കാം..സുബോധ് കുമാര്‍…നിങ്ങളാണ് ഹീറോ…

കുറിപ്പുകള്‍ അവസാനിക്കുന്നില്ല…

IFFK നടക്കുകയാണല്ലോ,ചൊവ്വയില്‍ നോക്കിയിരിക്കുന്നവര്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുമെന്ന പ്രതീക്ഷയുണ്ട്…എല്ലാം ഒരു ഷോ അണല്ലോ…

NB :

രാധണ്ണന്റെ,നീരാഹാര വിശേഷങ്ങള്‍ അടുത്തവാരവും,തുടരുമെന്ന ശുഭപ്രതീക്ഷയോടെ…ധ്വജ പ്രണാമം”.

Advertisment