Advertisment

ആ മനുഷ്യന്റെ ദീനത്തിന് ഞാൻ പ്രതിവിധി പറയാം. ജഗതി ശ്രീകുമാർ പഴയ പോലെ എഴുന്നേറ്റ് നടക്കും, സംസാരിക്കും. ഇത് എന്റെ ഉറപ്പ്...’ ; കാസർകോട്ടെ പാരമ്പര്യ വൈദ്യന്റെ വാക്കുകൾ

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

അദ്ദേഹത്തിന്റെ ശരീരത്തിലൊന്നു തൊട്ടാൽ മതി...ആ നാഡീ ഞരമ്പുകളിലോടൊന്ന് വിരലോടിച്ചാൽ മതി, ധാരാളം... ആ മനുഷ്യന്റെ ദീനത്തിന് ഞാൻ പ്രതിവിധി പറയാം. ജഗതി ശ്രീകുമാർ പഴയ പോലെ എഴുന്നേറ്റ് നടക്കും, സംസാരിക്കും. ഇത് എന്റെ ഉറപ്പ്...’–  പറയുന്നത്‌ കാസർഗോഡുകാരുടെ സ്വന്തം മാധവൻ വൈദ്യർ.

Advertisment

മനസും ശരീരവും തൊട്ടറിഞ്ഞ് മരുന്നിനെ മന്ത്രമാക്കി മാറ്റുന്ന പാരമ്പര്യ വൈദ്യം ക്ഷയിക്കുന്ന കാലത്ത് മാധവൻ വൈദ്യരുടെ പ്രസക്തിയെന്തെന്ന ചോദ്യം സ്വാഭാവികം.  സ്റ്റെതസ്കോപ്പും എക്സ്റേയും സ്കാനും കൊണ്ടളന്ന് ഡോക്ടർമാർ വിധിയെഴുതിയ ആയുസിന്റെ കണക്കു പുസ്തകം ഉള്ളുതൊട്ടറിഞ്ഞ വൈദ്യം കൊണ്ട് തിരുത്തിയെഴുതിയ ഭൂതകാലമുണ്ട് മാധവൻ വൈദ്യർക്കും അദ്ദേഹമുൾപ്പെട്ട മുൻതലമുറകൾക്കും.

മരണവക്രത്തിൽ പിടഞ്ഞപ്പോൾ, ശരീരം പാതി തളർന്ന് പോയ നിമിഷങ്ങളിൽ, വൃക്കരോഗവും കരൾ രോഗവും പാവപ്പെട്ടവന് മരണത്തിന്റെ ചീട്ട് നൽകിയ സന്ദർഭങ്ങളിൽ അങ്ങനെ എത്രയോ മുഹൂർത്തങ്ങളിൽ നൂറുകണക്കിന് പേർക്ക് കാവലാളായി മാറിയിരിക്കുന്നു ഈ വൈദ്യൻ. ജീവന്‍ തൊട്ടറിഞ്ഞ ഭൂതകാലത്തിന്റെ പേരില്‍ മാത്രമല്ല മാധവൻ വൈദ്യർ ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

publive-image

ദേ അയാളെക്കണ്ടോ, അരയ്ക്ക് കീഴ്പ്പോട്ട് തളർന്ന്, സംസാരിക്കാനാകാതെ ജീവിതം തള്ളിനീക്കുകയായിരുന്നു അദ്ദേഹവും. ഒന്നു കൂടി തെളിച്ചു പറഞ്ഞാൽ ജഗതി ശ്രീകുമാറിന്റെ അതേ അവസ്ഥ. എന്റെയടുത്ത് ചികിത്സയ്ക്ക് വന്നതാണ് അയാളും. ഞാൻ ചികിത്സിച്ചാൽ ജഗതിക്ക് ഫലമുണ്ടാകുമോ എന്ന് നിങ്ങൾ ചോദിച്ചാൽ, ഞാൻ അയാളെ കാട്ടിത്തരും. വേറെന്ത് പറയാൻ’– സോഷ്യൽ മീഡിയ പങ്കുവച്ച പ്രതീക്ഷകളെ ശരിവച്ച് മാധവൻ വൈദ്യർ പറഞ്ഞു തുടങ്ങുകയാണ്.‘ദൈവത്തിന്റെ കരുണയും കടാക്ഷവും നിലനിർത്തിക്കൊണ്ട് പറയട്ടേ...ജഗതിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് എന്റെ പക്കൽ പരിഹാരമുണ്ട്. എന്റെയടുത്ത് ഒന്ന് എത്തിച്ചാൽ മാത്രം മതി. എന്നാലാവുന്ന ചികിത്സ ഞാൻ ചെയ്യും. ആ ശരീരത്തിൽ ഒന്ന് തൊട്ടാൽ മതി എനിക്ക് കാര്യം തിരിയും. അവസ്ഥ മനസിലാകും. അത് ആയൂർവേദത്തിനു മാത്രം മനസിലാകുന്ന സിദ്ധിയാണ്.’

ഏഴ് തലമുറയായി ഞങ്ങൾ പാരമ്പര്യ വൈദ്യം സിദ്ധിച്ചു പോരുന്നു. അലോപ്പതി ചികിത്സയെ തള്ളിപ്പറഞ്ഞു കൊണ്ടല്ല ഞാനിതൊക്കെ ചെയ്യുന്നത്. അവർ അവര്‍ വൈദ്യശാസ്ത്രത്തിൽ വിശ്വസിക്കുന്നു. ഞാൻ ആയുർവേദത്തിന്റെ കരുത്തില്‍ വിശ്വസിക്കുന്നു അത്രയേ ഉള്ളൂ വ്യത്യാസം. പിന്നെ മറ്റൊരു കാര്യം ചികിത്സാർത്ഥം ജഗതി ശ്രീകുമാറിന്റെ കുടുംബം ഞാനുമായി ബന്ധപ്പെട്ടു എന്ന തരത്തിലുള്ള വാർത്തകൾക്ക് അടിസ്ഥാനമില്ല. പലരും എന്നോട് ജഗതിയുടെ രോഗാവസ്ഥ ധരിപ്പിച്ചു, എന്റെയടുക്കൽ പ്രതിവിധിയുണ്ടോ എന്ന് ആരാഞ്ഞു. അപ്പോഴാണ് ഞാന്‍ ഇക്കാര്യം അറിയിച്ചത്. ഞാൻ ആവർത്തിക്കട്ടെ, ആ മനുഷ്യന്റെ അവസ്ഥയ്ക്ക് പരിഹാരമുണ്ട്.

Advertisment