Advertisment

കുവൈറ്റിൽ ബീച്ചിൽ തിരമാലയിലകപെട്ട കുട്ടികളെ രക്ഷിക്കുന്നതിനിടെ തിരമാലകളില്‍പെട്ട് മലയാളി യുവാവ് മരണത്തിനു കീഴടങ്ങി. യുവാവിനെ തിരമാലകള്‍ വിഴുങ്ങിയത് കുട്ടികളെ രക്ഷിച്ച് സുഹൃത്തുക്കളുടെ കയ്യില്‍ ഏല്‍പ്പിച്ചയുടന്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ്‌ : കുവൈറ്റിൽ വിനോദയാത്രക്കിടെ ബീച്ചിൽ തിരമാലയില്‍ അകപെട്ട സുഹൃത്തുക്കളുടെ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിനെ തിരമാലകള്‍ വിഴുങ്ങി. കണ്ണൂര്‍ പേരാവൂര്‍ അനുങ്ങോട് മനതണ പന്തപ്ലാക്കൽ സനിൽ ജോസഫ് ആണ് മരിച്ചത്.

ബീച്ചില്‍ കുട്ടികളെ കുളിപ്പിക്കുന്നതിനിടെ സുഹൃത്തുക്കളുടെ കുട്ടികള്‍ തിരമാലകളില്‍ അകപെട്ടു. ഉടന്‍ കടലിലേയ്ക്ക് ഓടിയിറങ്ങിയ സനില്‍ കുട്ടികളെ രക്ഷപെടുത്തി കരയ്ക്കെതിച്ചു.

എന്നാല്‍ തൊട്ടുപിന്നാലെ എത്തിയ തിരമാലകള്‍ സനിലിനെ കവര്‍ന്നെടുത്തു കടലിലേയ്ക്ക് പായുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഓടിക്കൂടി സനിലിനെ രക്ഷപെടുത്തി എയര്‍ ആംബുലന്‍സില്‍ മുബാറഖിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സ്വന്തം ഭാര്യയും മക്കളും നോക്കി നില്‍ക്കവെയായിരുന്നു കണ്‍മുന്‍പില്‍ സനിലിനേയും കവര്‍ന്ന്‍ തിരമാലകള്‍ പാഞ്ഞത്. നിസാന്‍ അല്‍ ബാപ്റ്റെയിന്‍ ഓട്ടോമൊബൈല്‍ കമ്പനിയില്‍ ജോലി നോക്കുകയായിരുന്നു.

ഭാര്യ സിമി തോമസ് സബാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സാണ് . മക്കള്‍ അമേയ എലിസബത്ത്‌ സനില്‍, അനയ മേരി സനില്‍

എസ് എം സി എ അബ്ബാസിയ ഏരിയാ സെന്റ് ജൂഡ് കുടുംബയൂണിറ്റ് സജീവാംഗമായിരുന്നു സനിൽ ജോസഫ്.

കഴിഞ്ഞ ദിവസം ഇവിടെ ഹൃദയാഘാദം മൂലം മരിച്ച കട്ടപ്പന നരിയമ്പാറ താഴത്തുവരിക്കയിൽ റോയ് ആന്റണി -( 47 ) മൃതദേഹം പൊതുദര്‍ശനത്തിനുശേഷം എയര്‍പോര്‍ട്ടിലേയ്ക്ക് യാത്രയാക്കി മിനിട്ടുകള്‍ക്കകമാണ് മലയാളികളെ പിന്തുടര്‍ന്ന്‍ മറ്റൊരു ദുരന്തവാര്‍ത്തകൂടി എത്തിയിരിക്കുന്നത്.

kuwait
Advertisment