മുവാറ്റുപുഴ: കോവിഡിന് പിന്നാലെ കവർച്ചക്കാരും ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. കല്ലൂർക്കാട് ഇന്ന് രാവിലെ 9 മണിയോടെ വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയതാണ് പുതിയ സംഭവം.
കല്ലൂർക്കാട് 6 -ാം വാർഡിൽ പ്ലാത്തോട്ടത്തിൽ സണ്ണിയുടെ വീട്ടിൽ മോഷണ നടത്തിയത്. ബാങ്ക് ഉദ്യോഗസ്ഥൻ ആണെന്ന വ്യാജേന കാറിലാണ് മോഷ്ടാവ് എത്തിയത്. ആ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യയെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി സ്വർണം അപഹരിക്കുകയായിരുന്നു.
മോഷണ ശ്രമത്തിനിടെ മുറിവേറ്റ ഭാര്യ ഇപ്പോൾചികിത്സയിൽ ആണ്. പ്രതിയെ കല്ലൂർക്കാട് പോലീസിന്റെയും പോത്താനിക്കാട് പോലീസിന്റെയും സംഘം പൈങ്ങൊട്ടൂർ വെച്ച അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശിയാണ് മോഷ്ടാവ്.
ആദ്യം ഇയാളെ വീട്ടിൽ കയറ്റിയില്ല. ഫോണ്‍ തകരരാണെന്നും ലാൻഡ് ഫോണിൽ വിളിക്കാൻ അനുവദിക്കാമോ എന്നു ചോദിച്ചാണ് വീട്ടിൽ കടന്നത്. തുടർന്ന് വെള്ളം ചോദിച്ചു. വെള്ളവുമായി എത്തിയപ്പോൾ അടിച്ചു വീഴിച്ചു സ്വർണ്ണം അപഹരിക്കുകയായിരുന്നു.
ഇയാൾ പോയ ശേഷം ടൗണിലുള്ള മകനെ വിളിച്ചറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻ പോലീസ് ഉണർന്നു പ്രവർത്തിച്ചതാണ് മോഷ്ടാവിനെ പിടികൂടാൻ വഴിയൊരുക്കിയത്.