മന്‍മോഹന്‍ സിങ് ആക്‌സിഡന്റല്‍ പ്രധാനമന്ത്രിയെങ്കില്‍ മോഡി ‘ആക്‌സിഡന്റ്’ പ്രധാനമന്ത്രിയാണെന്ന് നടൻ പ്രകാശ് രാജ് . കോഴിക്കോട് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കവേയാണ് പ്രകാശ് രാജ് തന്റെ നിലപാട് വ്യക്തമാക്കിയത്.
മന്‍മോഹന്‍ സിങ്ങിനെക്കുറിച്ചുള്ള ചിത്രത്തിന്റെ പേര് ആക്‌സിഡന്റല്‍ പ്രധാനമന്ത്രിയെങ്കില്‍ മോഡി ‘ആക്‌സിഡന്റ്’ പ്രധാനമന്ത്രിയാണ്. മോഡിയെയും ബിജെപി സർക്കാരിനെയും വിമർശിച്ച് പ്രകാശ് രാജ്.
“രാജ്യത്തെ വ്യവസ്ഥിതിക്കെതിരെ സംസാരിക്കുമ്പോള്‍ ചിലരെങ്കിലും മിണ്ടാതിരിക്കാന്‍ ആവശ്യപ്പെടാറുണ്ട്. പക്ഷെ പേടിയില്ല. നഷ്ടപ്പെടാന്‍ എനിക്കൊന്നുമില്ല. നഷ്ടപ്പെട്ടാലും അത് താങ്ങാന്‍ കഴിയും. ഭീഷണികള്‍ നേരിടാനുള്ള ശക്തിയുണ്ട്. ഇത്രയും കാലം നേടിയ പേരും കഴിവുമുണ്ട്. അതുകൊണ്ട് തന്നെ പേടിക്കേണ്ട കാര്യമില്ല.” പ്രകാശ് രാജ് പറയുന്നു.
പാര്‍ലമെന്റില്‍ ചിരിച്ച ഒരു എംഎല്‍എയെ ശൂര്‍പ്പണഖ എന്ന് വിളിച്ച് ബിജെപി അപമാനിച്ചു. എന്നാല്‍ നിര്‍മല സീതാരാമന്‍ സംസാരിച്ചതിനെ പ്രതിപക്ഷം എതിര്‍ത്തപ്പോള്‍ സ്ത്രീയെ അപമാനിച്ചു എന്ന് പറഞ്ഞ് ഇതേ കൂട്ടര്‍ തന്നെ രംഗത്തെത്തി. ഇത് ഒരുതരം കള്ളക്കളിയാണ്. ബിജെപിയുടെ ഇരട്ടത്താപ്പാണ് ഇതില്‍ നിന്നു കാണാനാകുന്നതെന്നും പ്രകാശ് രാജ് കൂട്ടി ചേർത്തു.
പുതുവർഷത്തിൽ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച താരം ,പിന്നീട് ബാംഗ്ലൂർ സെൻട്രൽ മണ്ഡലത്തിൽ നിന്ന് ലോക്‌സഭ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും അറിയിച്ചിരുന്നു.