തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ എഴുതുന്ന സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കുള്ള മാസ്‌കുകളം ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളും പരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങളും വീടുകളിലെത്തിച്ച് തുടങ്ങി.
തിങ്കളാഴ്ചയോടെ മുഴുവന്‍ കുട്ടികള്‍ക്കുമായി വിതരണം പൂര്‍ത്തിയാക്കാനാകുമെന്നും പത്തു ലക്ഷത്തോളം കുട്ടികള്‍ക്ക് ഇവ ലഭിച്ചുകഴിഞ്ഞതായും അധികൃതര്‍ അറിയിച്ചു.
അധ്യാപകരും രക്ഷിതാക്കളും സന്നദ്ധ പ്രവര്‍ത്തകരും നിര്‍മ്മിച്ച മാസ്‌കുകള്‍ ജനപ്രതിനിധികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും ആശാ പ്രവര്‍ത്തകരുടെയും കൊവിഡ് വോളണ്ടിയര്‍മാരുടെയും സഹകരണത്തോടെയാണ് വീടുകളിലെത്തിക്കുന്നത്.