ഡല്‍ഹി : ചാരവിമാനം വെടിവെച്ചിട്ട ഇറാനെതിരെ സൈബർ ആക്രമണവുമായി അമേരിക്ക. സൈബര്‍ ആക്രമണത്തില്‍ ഇറാനിലെ കമ്പ്യൂട്ടർ സംവിധാനം തകരാറിലാക്കുകയും മിസൈൽ, റോക്കറ്റ് വിക്ഷേപണ ശേഷിയെ ബാധിക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ ഇക്കാര്യം ഇറാൻ നിഷേധിച്ചു. അതിനിടെ അമേരിക്കയുടെ ആളില്ലാ വിമാനം അതിർത്തി ലംഘിച്ചതിന്‍റെ വിശദാംശങ്ങൾ ഇറാൻ പുറത്തുവിട്ടു.
യുഎസ് ഇറാൻ സംഘർഷത്തെ തുടർന്ന് പേർഷ്യൻ ഗൾഫ് മേഖലയിലൂടെയുള്ള ആകാശപാത ഉപയോഗിക്കുന്നതിൽ മിക്ക വിമാനകമ്പനികളും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.