Advertisment

ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നു പിന്തുണ ലഭിക്കുന്നില്ല: ഇന്ത്യയിലെ അഫ്ഗാനിസ്ഥാന്‍ എംബസി പ്രവര്‍ത്തനം നിര്‍ത്തുന്നു

New Update
EMBASSY

ഡല്‍ഹി: ഇന്ത്യയിലെ അഫ്ഗാനിസ്ഥാന്‍ എംബസി പ്രവര്‍ത്തനം നിര്‍ത്തുന്നു. ക്കാത്തതിനാലാണ് എംബസിയുടെ പ്രവര്‍ത്തനം ഞായറാഴ്ച മുതല്‍ നിര്‍ത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അഫ്ഗാന്റെ പ്രതീക്ഷകള്‍ കൈവരിക്കാന്‍ സാധിക്കുന്നില്ലെന്നും ജീവനക്കാരുടെ കുറവുണ്ടെന്നും കുറിപ്പില്‍ അറിയിച്ചു. 

Advertisment

'ഇന്ത്യയുമായി ദീര്‍ഘനാളത്തെ ബന്ധമാണുള്ളത്. വളരെ ആലോചിച്ചാണ് പ്രയാസകരമായ തീരുമാനത്തിലെത്തിയത്. ന്യൂഡല്‍ഹിയിലെ എംബസി പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് വളരെ വേദനയോടെയും ദുഃഖത്തോടെയുമാണ് അറിയിക്കുന്നത്.

ഇന്ത്യന്‍ സര്‍ക്കാരിന്റെ പിന്തുണ ഇല്ലാത്തതിനാല്‍ അഫ്ഗാന്‍ ജനതയുടെ താല്‍പര്യങ്ങള്‍ നേടുന്നതിനോ സംരക്ഷിക്കുന്നതിനോ സാധിക്കുന്നില്ല. അഫ്ഗാനിസ്ഥാനില്‍ നിയമാനുസൃതമായ സര്‍ക്കാര്‍ ഇല്ലാത്തതും പ്രവര്‍ത്തനത്തെ ബാധിക്കുന്നു.

നയതന്ത്ര പ്രതിനിധികളുടെ വീസ സമയബന്ധിതമായി പുതുക്കാത്തതും ജീവനക്കാരുടെ നിരാശയും ദൈനംദിന പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയിലെത്തിച്ചു.'' കുറിപ്പില്‍ പറയുന്നു

ഫരീദ് മമുംദ്‌സെയുടെ നേതൃത്വത്തിലാണ് ന്യൂഡല്‍ഹിയില്‍ അഫ്ഗാന്‍ എംബസി പ്രവര്‍ത്തിച്ചിരുന്നത്. അഷ്‌റഫ് ഗനി സര്‍ക്കാര്‍ നിയമിച്ച മമുംദ്‌സെ, 2021ല്‍ അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്ത ശേഷവും തുടരുകയായിരുന്നു. 

നയതന്ത്ര പ്രതിനിധിയുടെ ചുമതല താലിബാന്‍ തന്നെയാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്ന് അറിയിച്ച് ഇന്ത്യയിലെ അഫ്ഗാന്‍ ട്രേഡ് കൗണ്‍സിലര്‍ ഖാദിര്‍ ഷാ കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് എംബസിയുടെ പ്രവര്‍ത്തനം മന്ദഗതിയിലായത്. 

അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കാന്‍ ഇന്ത്യ തയാറായിട്ടില്ല. എല്ലാവരെയും പ്രതിനിധീകരിക്കുന്ന സര്‍ക്കാര്‍ രൂപവല്‍കരിക്കണമെന്നും അഫ്ഗാന്‍ മണ്ണ് ഭീകരരുടെ താവളമാകരുതെന്നുമാണ് ഇന്ത്യയുടെ ആവശ്യം. 

Advertisment