വനിതാ സംവരണ ബില്‍ 454 പേരുടെ പിന്തുണയോടെയാണ് ഇന്നലെ ലോക്‌സഭ പാസാക്കിയത്. രണ്ട് പേര്‍ ബില്ലിനെ എതിര്‍ത്തു. എട്ടു മണിക്കൂര്‍ ചര്‍ച്ചയ്‌ക്കൊടുവിലാണ് ബില്‍ പാസായത്. കേരളത്തിൽ നിന്നുള്ള എൻ കെ പ്രേമചന്ദ്രൻ, എ എം ആരിഫ്, ഇ ടി മുഹമ്മദ് ബഷീർ, ഹൈബി ഈഡൻ എന്നിവർ വനിതാ സംവരണ ബില്ലിൽ ഭേദഗതി നിർദേശങ്ങൾ മുന്നോട്ടു വച്ചിരുന്നു. എന്നാൽ പിന്നീട് ഇവർ ഈ ഭേദഗതി ബിൽ പിൻവലിക്കുകയായിരുന്നു. ന്യൂനപക്ഷങ്ങൾക്കും പിന്നക്കക്കാർക്കും ഉപസംവരണം വേണമെന്ന് അസദുദ്ദീൻ ഉവൈസിയുടെ ഭേദഗതി നിർദേശം മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഉവൈസിയുടെ ഭേദഗതി നിർദ്ദേശം സഭ ശബ്ദവോട്ടോടെ തള്ളുകയായിരുന്നു. വനിതാ സംവരണ ബില്ല് മുസ്ലിം സ്ത്രീകൾക്ക് വിരുദ്ധമാണെന്നും അസദുദ്ദീൻ ഒവൈസി നേരത്തെ പറഞ്ഞിരുന്നു.