ചാരുംമൂട്: സ്വകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരിയും ഭാര്യയമായ അതുല്യയെ പ്രെടോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
താമരക്കുളം കണ്ണനാകുഴി കാവിന്റെ കിഴക്കേതില്‍ രാജീവിനെ(38)യാണ് നൂറനാട് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി. ബിജുവിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌തത്.
ഭാര്യ നൂറനാട് പുലിമേല്‍ അതുല്യ ഭവനത്തില്‍ അതുല്യ(31)യുടെ പരാതിയിലാണ് അറസ്‌റ്റ്.നാലുവർഷമായി അകന്നു കഴിയുന്ന ഇവരുടെ വിവാഹമോചനത്തിനായുള്ള കേസ് മാവേലിക്കര കുടുംബ കോടതിയില്‍ വിചാരണയിലാണ്. രണ്ടു കുട്ടികളുണ്ട്. കുട്ടികളെ വിട്ടുതരണമെന്ന് പറഞ്ഞ് ഇയാള്‍ നിരന്തരം വീട്ടിലെത്തി വഴക്കിടാറുണ്ടെന്നും ഒരാഴ്‌ച മുമ്ബ് തന്നെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് മടങ്ങിയതെന്നും അതുല്യ പരാതിയില്‍ പറയുന്നു.
തിങ്കളാഴ്‌ച വൈകിട്ടോടെ സ്‌കൂട്ടറിലെത്തിയ ഇയാള്‍ ജോലി കഴിഞ്ഞ് ഇറങ്ങുമ്ബോള്‍ ആക്രമിക്കാനാണ് പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞു. രണ്ടുതവണ ഇയാള്‍ കടയില്‍ കയറി ഭാര്യയുമായി വഴക്കുണ്ടാക്കി. ഇതോടെ ഇവര്‍ പോലീസില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നു സ്‌ഥലത്തെത്തിയ പോലീസ് സംഘം രാജീവിനെ പിടികൂടുകയുമായിരുന്നു. ഇയാളുടെ സ്‌കൂട്ടറില്‍നിന്ന് ഒരു ലിറ്റര്‍ പെട്രോളും മുളകു പൊടിയും പോലീസ് കണ്ടെടുത്തു.