അധികാരത്തിനും സ്വാർത്ഥലാഭത്തിനും വേണ്ടി കക്ഷികൾ മാറുന്നവരും അങ്ങനെ പലദിക്കുകളിൽനിന്നും ഒഴുകിവരുന്നവരെ പിടിക്കാൻ കച്ചകെട്ടിയിരിക്കുന്ന രാഷ്ട്രീയക്കാർക്കും ഒരു പാഠമാണ് കനയ്യാ കുമാർ.
സി.പി.ഐ വിട്ട് കോൺഗ്രസിൽ ചേക്കേറിയ അദ്ദേഹം ഇപ്പോൾ ബീഹാറിൽ നടന്ന കുശേശ്വരഃസ്ഥാൻ ,താരാപ്പൂർ നിയമസഭാമണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കായി മൂന്നു ദിവസം വീതം രാപ്പകൽ പ്രചാരണം നടത്തിയിരുന്നു. വീടുവീടാന്തരം കയറിയിറങ്ങി വോട്ടഭ്യർത്ഥിക്കുകയും ചെയ്തു.
എന്നാൽ രണ്ടുമണ്ഡലത്തിലെയും ഫലം വന്നപ്പോൾ സർവ്വരും ഞെട്ടിപ്പോയി. രണ്ടു മണ്ഡലത്തിലെയും കൊണ്ഗ്രെസ്സ് സ്ഥാനാർത്ഥികൾക്ക് കിട്ടിയ മൊത്തം വോട്ടുകൾ കേവലം 9172 മാത്രം. അതായത് ആകെ പോൽ ചെയ്ത വോട്ടിന്റെ 3.05 %. തികച്ചും നാണം കെട്ട തോൽവി.രണ്ടു സ്ഥാനാർത്ഥികളുടെയും കെട്ടിവച്ച തുക പോയി.
കോൺഗ്രസിന് കനയ്യാകുമാർ മൂലം നഷ്ടമല്ലാതെ നേട്ടമൊന്നുമുണ്ടായില്ല എന്നതാണ് യാഥാർഥ്യം. കനയ്യാകുമാറിന് ജനങ്ങളിൽ നിന്നുണ്ടായിരിക്കുന്ന ഈ തിരസ്‌ക്കാരത്തിൽ കോൺഗ്രസ് നേതൃത്വവും ഞെട്ടലിലാണ്.