Advertisment

ബീഹാറിലെ ഗയ ജില്ലയിലുള്ള ധൂമറിയ ഗ്രാമത്തിൽ നിര്‍ധന കുടുംബത്തിലെ രണ്ടു സ്ത്രീകളുൾപ്പെടെ 4 പേരെ ക്രൂരമായി കൊലപ്പെടുത്തിയ ക്‌സലൈറ്റുകളുടെ ഈ മുറിവിപ്ലവം ആർക്കുവേണ്ടി ?

New Update

publive-image

Advertisment

ദരിദ്ര ദളിത് കുടുംബത്തിലെ രണ്ടു സ്ത്രീകളുൾപ്പെടെ 4 പേരെ കൊലപ്പെടുത്തി കാലിത്തൊഴുത്തിൽ മൃതദേഹങ്ങൾ കെട്ടിത്തൂക്കിയശേഷം അവരുടെ മണ്ണുകുഴച്ചു കെട്ടിപ്പൊക്കിയ മേൽക്കൂരയിൽ, ഗ്രാമീണ മേഖലകളിൽ ആളുകൾ സ്വയം നിർമ്മിക്കുന്ന ചെറിയ ഓടുപാകിയ അവരുടെ കൊച്ചുവീട് (കൂര) ബോംബ് വച്ച് തകർക്കുകയും ചെയ്തു.

publive-image

തീർന്നില്ല, ഈ വീരസാഹസിക കൃത്യമെല്ലാം കഴിഞ്ഞശേഷം നക്‌സലൈറ്റുകൾ വീടിൻ്റെ ഭിത്തിയിൽ ഒരു നോട്ടീസും പതിച്ചു... അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു... "മനുഷ്യത്വത്തിൻ്റെ കൊലയാളികൾ, വഞ്ചകർ, വിശ്വസിക്കാൻ കൊള്ളാത്തവർ ഇവർക്ക് വധശിക്ഷ നൽകു കയല്ലാതെ മറ്റു വഴികളൊന്നുമില്ല.

publive-image

ഇത് ഞങ്ങളുടെ 4 സഖാക്കളായ അമരേഷ്, സീത, ശിവപൂജൻ, ഉദയ് എന്നിവരുടെ കൊലയ്ക്കുള്ള പ്രതികാരമാണ്. ചതിയിലൂടെ അവർക്ക് വിഷം നൽകിയാണ് കൊലപ്പെടുത്തിയത്. അവർ എൻകൗണ്ടറിലല്ല മരിച്ചത്. ഈ വിശ്വസവഞ്ചനയ്ക്കാണ് ഇവർ നാലുപേരെയും തൂക്കിലേറ്റിയത്. ഇത്തരക്കാർക്ക് ഇതുതന്നെയായിരിക്കും ശിക്ഷ. അമരേഷ്, സീത, ശിവപൂജൻ, ഉദയ് എന്നിവരുടെ കൊലയ്ക്കുള്ള പകരം വീട്ടൽ നടത്തിയിരിക്കുന്നു"

publive-image

ബീഹാറിൽ ഗയ ജില്ലയിലുള്ള വനമേഖലയായ ധൂമറിയ ഗ്രാമത്തിൽ ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് നക്‌സലൈറ്റുകൾ ഈ കൃത്യം നടത്തിയത്. ദളിതരായ സത്യേന്ദ്ര - മഹേന്ദ്ര സഹോദരന്മാരെയും അവരുടെ ഭാര്യമാരായ മനോരമ ദേവി, സുനിതാ ദേവി എന്നിവരെയുമാണ് നക്സലൈറ്റുകൾ കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. സംഭവശേഷം ഗ്രാമീണർ ആകെ ഭയചകിതരാണ്. ഗയ എസ്എസ്പി ആദിത്യകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തുവരുന്നു.

Advertisment