Advertisment

"ഇനി മൃതദേഹങ്ങൾ എണ്ണിയിട്ടു കാര്യമില്ല, ഒമിക്രോൺ വൈറസ് എല്ലാവരെയും കൊല്ലും" ! സ്വന്തം ഭാര്യയെയും രണ്ടു മക്കളെയും നിർദയം കൊലചെയ്ത ശേഷം കടന്നു കളഞ്ഞ ഡോക്ടറെ അന്വേഷിച്ച് പോലീസ്...

New Update

publive-image

Advertisment

"ഇനി മൃതദേഹങ്ങൾ എണ്ണിയിട്ടു കാര്യമില്ല, ഒമിക്രോൺ വൈറസ് എല്ലാവരെയും കൊല്ലും" സ്വന്തം ഭാര്യയെയും രണ്ടു മക്കളെയും നിർദയം കൊലചെയ്തശേഷം ഒരു ഡോക്ടർ ഡയറിയിൽ എഴുതിവച്ച കുറിപ്പാണ് മുകളിലുള്ളത്.

ഉത്തർ പ്രദേശിലെ കാൺപൂർ ഇന്ദിരാ നഗറിലുള്ള ഡിവിനിറ്റി അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന ഡോക്ടർ സുനിൽ (52) തൻ്റെ ഭാര്യയും അദ്ധ്യാപികയുമായ ചന്ദ്രപ്രഭയെയും (48) മകനും എഞ്ചിനീയറിംഗ് ആദ്യവർഷ വിദ്യാർത്ഥിയുമായ ശിഖർ (18) മകൾ 10 -ാം ക്‌ളാസുകാരി ഖുഷി (14) എന്നിവരെ നിർദ്ദയം കൊലപ്പെടുത്തിയശേഷം ഇപ്പോൾ ഒളിവിൽപ്പോയിരിക്കുകയാണ്. വിഷാദരോഗിയായ ഡോക്ടർ അവരെ ഒമിക്രോൺ വക ഭേദത്തിനു വിട്ടുകൊടുക്കാൻ തയ്യറാല്ലെന്നാണ് ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

publive-image

ഭാര്യയെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. തലയ്ക്ക് പലതവണ പ്രഹരമേൽ പ്പിച്ചതിനാൽ തലച്ചോർ പൂർണ്ണമായും വെളിയിൽവന്നു. മക്കൾ രണ്ടുപേരെയും കഴുത്തുഞെരിച്ചാണ് കൊലചെയ്തത്.

കാൺപൂരിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗം പ്രൊഫസറായിരുന്നു ഡോക്ടർ സുനിൽ. കണ്ണിനു കാഴ്ച കുറഞ്ഞുവരുന്ന അസുഖത്തിനടിമയായിരുന്ന അദ്ദേഹം നാളുകളായി അതുമായി ബന്ധപ്പെട്ട വിഷാദരോഗത്തിലായിരുന്നു. മരണക്കുറിപ്പിൽ ഇക്കാര്യവും എഴുതിയിട്ടുണ്ട്.

publive-image

" ഞാൻ ഒരു മാരകരോഗത്തിനടിമയാണ്. അതിനു ചികിത്സയില്ല. കണ്ണില്ലെങ്കിൽ പിന്നെന്തിനു ജീവിക്കണം. കോവിഡ് വകഭേദം ഒമിക്രോൺ എല്ലാവരെയും കൊല്ലും. ഇനി മൃതശരീരങ്ങൾ എണ്ണിയിട്ട് കാര്യമില്ല. എനിക്കുശേഷം എൻ്റെ കുടുംബം ദുഖിക്കാൻ പാടില്ല. അതുകൊണ്ടുതന്നെ എൻ്റെ കുടുംബത്തെ അനാഥമാക്കി പോകാൻ ഞാൻ തയ്യറല്ല. അവർക്കും ഈ ലോകത്തുനിന്നും മോചനം നൽകുകയാണ് " ഇതായിരുന്നു ഡയറിയിലെ കുറിപ്പ്.

publive-image

മൂവരെയും കൊലപ്പെടുത്തിയശേഷം ഡോക്ടർ സുനിൽ ഇക്കാര്യം സ്വന്തം സഹോദരനെ വാട്ട്സാപ്പിലൂടെ അറിയിക്കുകയായിരുന്നു. സഹോദരൻ പോലീസുമായി എത്തിയപ്പോഴേക്കും അയാൾ വീട്ടിൽനിന്നും കടന്നുകളഞ്ഞു. ഡോക്ടർ സുനിൽ ആത്മഹത്യ ചെയ്യാൻ സാദ്ധ്യതയുള്ളതിനാൽ പോലീസ് വ്യാപകമായ അന്വേഷണത്തിലാണ്.

Advertisment