തിരുവനന്തപുരം: മത്സ്യമേഖലയ്ക്കായി 321.23 കോടി രൂപയും കാര്‍ഷികമേഖലയ്ക്ക് 971 കോടി രൂപയും അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കടലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നതിനായുള്ള ശുചിത്വ സാഗരം പദ്ധതിക്ക് 5.51 കോടി രൂപ ലഭ്യമാക്കും.
മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. മത്സ്യബന്ധന ബോട്ടുകളുടെ ആധുനീകരണത്തിനായി പത്തു കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യേണ്ടതുണ്ടെന്നു ധനമന്ത്രി. അതിദാരിദ്ര്യം അനുഭവിക്കുന്ന 64006 കുടുംബങ്ങളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് അവശ്യമായ സഹായം ലഭ്യമാക്കും, ധനമന്ത്രി വ്യക്തമാക്കി.