Advertisment

അദ്വാനിയിലൂടെ വളര്‍ന്ന പാര്‍ട്ടി അദാനിയിലൂടെ തളരരുത് ! രാജ്യം മുഴുവന്‍ തേരോട്ടം നടത്തി ഉണ്ടാക്കിയ സര്‍ക്കാരില്‍ കരീടം വയ്ക്കാനായില്ലെങ്കിലും അദാനിയില്‍ തട്ടി പതറുന്നത് കാണാന്‍ അദ്വാനിജിയും ആഗ്രഹിക്കുന്നില്ല - ദാസനും വിജയനും

New Update

publive-image

Advertisment

മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് അദ്വാനിയിലൂടെ വളർന്നു പന്തലിച്ച ഒരു രാഷ്ട്രീയ പാർട്ടി ഇന്നിപ്പോൾ അദാനിയിലൂടെ ഇല്ലാതായി തീരുമോയെന്ന ആശങ്ക നാഗ്പൂരിലെയും അഹമ്മദാബാദിലെയും കോയമ്പത്തൂരിലെയും ആർഎസ്എസ് അണികളിൽ ഉരുണ്ടു കൂട്ടിയിട്ടുണ്ടത്രെ.

ഇന്ത്യൻ പാര്ലമെന്റിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ മുമ്പ് അധികാരത്തിൽ എത്തിയ കോൺഗ്രസ് പാർട്ടിക്കെതിരെ കന്യാകുമാരി മുതൽ കശ്മീർ വരെ തേരുതെളിച്ചു കേവലം രണ്ടു സീറ്റിൽ മാത്രം ഒതുങ്ങിയിരുന്ന ഒരു പാർട്ടിയെ 82 സീറ്റിലേക്ക് എത്തിക്കുകയും പിന്നീട് ഭരണത്തിൽ എത്തിക്കുകയും ചെയ്തതിന്‍റെ പോരാളിയായിരുന്നു അദ്വാനിജി.

അദ്വാനി-വാജ്‌പേയ് കൂട്ടുകെട്ട് ആർഎസ്എസ് അജണ്ടകൾക്ക് പുതിയ മാനം കണ്ടെത്തുകയും അവസാനം വാജ്‌പേയ് ഇന്ത്യൻ പ്രധാനമന്ത്രിയായി വാഴുകയും ചെയ്തു. ശരിക്കും പറഞ്ഞാൽ വര്‍ഷങ്ങള്‍ക്ക് മുമ്പേ അധികാരത്തിൽ എത്തേണ്ടിയിരുന്ന ഒരു പാർട്ടിയാണ് ആർഎസ്എസ് അഥവാ ബിജെപി. പക്ഷെ ഗാന്ധിജിയെ ഗോഡ്സെ വെടിവെച്ചപ്പോൾ ഇന്ത്യയിലെ നന്മയുള്ള ഹിന്ദുക്കൾ പ്രതികരിച്ചു.

അതോടെ ആർഎസ്എസിനെ സംശയത്തോടെ കാണാന്‍ തുടങ്ങി. സ്വന്തം മക്കളെയൊന്നും ആർഎസ്എസ് ശാഖകളിൽ പറഞ്ഞയക്കാതെ പലരും വിലക്കി. പിന്നീട് വാജ്‌പേയി പോലുള്ള മാന്യനായ മിതവാദിയെയും ബാബരി മസ്ജിദ് എന്ന തുറുപ്പു ചീട്ടിനെയും പ്രയോജനപ്പെടുത്തി അദ്വാനിജി ആർഎസ്എസ് മോഹങ്ങളെ പൂവണിയിപ്പിച്ചു.

വാജ്‌പേയിക്ക് ശേഷം അദ്വാനി, പിന്നീട് പ്രമോദ് മഹാജൻ, അരുൺ ജെയ്‌റ്റിലി, വെങ്കയ്യ നായിഡു, സുഷമ സ്വരാജ്, ജസ്വന്ത് സിങ്, ഗോപിനാഥ് മുണ്ടെ എന്ന തോതിൽ കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുമ്പോൾ അവിചാരിതമായി പ്രമോദ്‌മഹാജൻ കോല ചെയ്യപ്പെട്ടു. സ്വന്തം ചേട്ടനാണ് കൊല ചെയ്തത്. കാരണം അജ്ഞാതം.

പെട്ടെന്നായിരുന്നു മറാഠകാരനായ നിതിൻ ഗഡ്‌ കരി നേതൃത്വത്തിൽ എത്തിയത്. ഗഡ്‌ കരിയുടെ തലയിൽ ഉദിച്ച ആശയമായിരുന്നു അണ്ണാ ഹസാരെ. ഡൽഹിയിലെ കൊടുംതണുപ്പിലും കൊടും ചൂടിലും ഉണ്ടായ സമരങ്ങൾ, അതിന്നിടയിൽ വീണുകിട്ടിയ ഒന്നായിരുന്നു നിർഭയ കേസ്.


സോഷ്യൽ മീഡിയ ഫേസ്ബുക്കും ട്വിറ്ററും വാട്ട്സ് ആപ്പും പ്രയോജനപ്പെടുത്തി നിർഭയ കേസിനെ കത്തിച്ചു നിർത്തിയപ്പോൾ അതിന്റെയൊക്കെ സഹായകമായി ഒരു കിരൺ ബേദിയും അരവിന്ദ് കേജരിവാളും ഉരുത്തിരിഞ്ഞു.


പണ്ട് കാൻഷിറാം എന്ന കർഷകനെ മുന്നിൽ നിർത്തി മായാവതി കളിച്ചു നേടിയതുപോലെ അണ്ണാ ഹസാരെയെ മുന്നിൽ നിർത്തി ദൽഹി പിടിക്കാം എന്ന് കിരൺബേദിയും സ്വപ്നം കണ്ടു. പക്ഷെ അരവിന്ദ് കെജ്രിവാൾ ഡൽഹിയിൽ അധികാരം പിടിച്ചെടുത്തു. അമേരിക്കയിൽ ബരാക്ക് ഒബാമയെ അധികാരത്തിൽ എത്തിച്ച അതേ ഇലക്ഷന്‍ തന്ത്രമാണ് ബിജെപിയെയും സഹായിച്ചത്.

ഇതേ സമയം അങ്ങ് ഗുജറാത്തിൽ അദാനി ഓരോരോ സ്ഥാവര ജംഗമ വസ്തുക്കൾ വാങ്ങി കൂട്ടുകയായിരുന്നു. ആദ്യം കയ്യിൽ കിട്ടിയത് മുന്ദ്ര പോർട്ടായിരുന്നു. പിന്നീട് ഇലക്ട്രിസിറ്റി ഉണ്ടാക്കി വിൽക്കുന്ന പണികളും ആരംഭിച്ചു.

ഗുജറാത്ത് മാത്രം മനസ്സിൽ കരുതിയിരുന്ന അദാനിക്ക് ഇന്ത്യ മഹാരാജ്യം കിട്ടിയത് പോലെ ആയപ്പോൾ വിമാനത്താവളങ്ങളും പോര്ടുകളും എല്ലാം അദ്ദേഹത്തിന്റെ കൈപ്പിടിയിലെത്തി. മുകേഷ് അംബാനി വരെ ഞെട്ടുന്ന രീതിയിലായിരുന്നു അദാനിയുടെ വളർച്ച. സഹായത്തിനായി തകർന്നുകൊണ്ടിരുന്ന പല മീഡിയകളെയും കൂടെക്കൂട്ടി.

സാധാരണമായ വളർച്ചയേക്കാൾ സ്പീഡ് കൂടിപോയപ്പോഴാണ് ഹൈഡൻബർഗ് എന്ന കോർപ്പറേറ്റ് റിസർച് കമ്പനി അദാനിയുടെ കരണത്തടിച്ചത്. അതിന്റെ പ്രതിഫലനമാണ് അദാനിയുടെ മാർക്കറ്റ് ഇടിഞ്ഞതും. ഇതിനിടെ ഗുജറാത്തിലെ ഒരു കോടതി രാഹുലിനെ അയോഗ്യനാക്കിയതും ലോക്സഭാ മെംബർസ്ഥാനം മരവിപ്പിച്ചതും.


അദ്വാനിജി വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഒരു സാമ്രാജ്യത്തിൽ കിരീടം വെക്കുവാൻ അദ്ദേഹത്തിനായില്ല എങ്കിലും ആ സാമ്രാജ്യം വീണുടഞ്ഞുകാണുവാൻ അദ്ദേഹത്തിന് താല്പര്യം ഉണ്ടാകണമെന്നില്ല.


അദ്വാനിജിയും ഗഡ്കരി ജിയും ഒതുക്കപ്പെട്ട ആദ്യ എൻഡിഎ ഭരണത്തിന് ശേഷം മഹാ ഭൂരിപക്ഷത്തിൽ ആർഎസ്എസ് വീണ്ടും അധികാരത്തിൽ എത്തി. ഇതോടെ പലരും കൈവിട്ട കളികൾ കാഴ്ചവെച്ചു. അതിന്റെ അനന്തരഫലങ്ങളാണ് അദാനിയിലൂടെ ആ മഹത്തായ പാർട്ടിയും നേതാക്കന്മാരും നേരിട്ടുകൊണ്ടിരിക്കുന്നത്.

വാളെടുത്തവൻ വാളാൽ എന്നതുപോലെയായി കാര്യങ്ങളുടെ കിടപ്പ്.

അദ്വാനിജി തേരോടിച്ചുണ്ടാക്കിയത് അദാനിജി വേരോടെ പിഴുതുകളയാതിരിക്കട്ടെ എന്നുപദേശിച്ചുകൊണ്ട് ദാസപ്പനും കേരളത്തിലെ വിഴിഞ്ഞത്തുള്ളവരോട് കളിച്ചാൽ കളി പഠിപ്പിക്കും എന്നോർമ്മിപ്പിച്ചുകൊണ്ട് ഫാദർ വിജയച്ചനും

Advertisment