Advertisment

കുതിരയെ ചവിട്ടുകയും അടിക്കുകയും ചെയ്ത വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു; യുകെയിലെ പ്രൈമറി സ്‌കൂള്‍ അധ്യാപികയെ സ്‌കൂളില്‍ നിന്ന് പിരിച്ചുവിട്ട് അധികൃതര്‍

author-image
nidheesh kumar
New Update

publive-image

Advertisment

കുതിരയെ ചവിട്ടുകയും അടിക്കുകയും ചെയ്ത വീഡിയോ വൈറലായതിന് പിന്നാലെ യുകെയിലെ പ്രൈമറി സ്‌കൂള്‍ അധ്യാപികയെ സ്‌കൂളില്‍ നിന്ന് പിരിച്ചുവിട്ടു. മെല്‍ട്ടണ്‍ മൗബ്രേയിലെ സോമര്‍ബി പ്രൈമറി സ്‌കൂളിലെ അധ്യാപികയായിരുന്ന സാറാ മോള്‍ഡ്സിനെയാണ് സ്‌കൂളില്‍ നിന്ന് പിരിച്ചുവിട്ടത്. 37 കാരിയായ സാറ രണ്ട് കുട്ടികളുടെ അമ്മയാണ്.

നവംബര്‍ ആറിനാണ് സാറ കുതിരയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഒരു ഹണ്ടിനു ശേഷം കുതിരയെ ഒരു ട്രെയിലറിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് സാറ അതിന്റെ മുഖത്ത് ആവര്‍ത്തിച്ച് അടിക്കുകയും ദേഹത്ത് തൊഴിക്കുകയും ചെയ്തത്. ഈ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ മൃഗസ്‌നേഹികളുടെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സാറയെ സ്‌കൂളധികൃതര്‍ പിരിച്ചു വിട്ടത്.

പ്രദേശത്തെ ഏഴ് സ്‌കൂളുകളെ പ്രതിനിധീകരിക്കുന്ന മൗബ്രേ എജ്യുക്കേഷന്‍ ട്രസ്റ്റ് നവംബറില്‍ മോള്‍ഡ്സിനെ സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് സാറയെ പിരിച്ചു വിട്ടതായി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പോള്‍ മഡോക്‌സ് സ്ഥിരീകരിച്ചു. കുട്ടികള്‍ക്കായി കുതിര സവാരി സംഘടിപ്പിക്കുന്ന പോണി ക്ലബിലെ നേതൃസ്ഥാനത്ത് നിന്നും സാറയെ പിരിച്ചുവിട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം സാറയുടെ അമ്മാവന്‍ ഡേവിഡ് കിര്‍ഖാം സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. സാറ അവളുടെ കുതിരകളെ ഒരുപാട് സ്‌നേഹിക്കുന്ന വ്യക്തിയാണ്. എന്നാല്‍ എന്താണ് ശരിക്കും സംഭവിച്ചതെന്ന് അറിയില്ല. കുതിരയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ താനും കണ്ടിരുന്നു. പക്ഷേ കുതിര എന്തുചെയ്യുകയായിരുന്നുവെന്നും അത് നിയന്ത്രണാതീതമായിരുന്നോ എന്നും ആര്‍ക്കുമറിയില്ല. അത് റോഡിലേക്ക് ഓടിയതായി തനിക്കറിയാം. അവള്‍ ഒരിക്കലും ദുരുദ്ദേശത്തോടെ ചെയ്തതാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment