Advertisment

അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി; അറസ്റ്റിലായ പ്രതി സ്വന്തം മകളുടെ മരണത്തിലും സംശയിക്കപ്പെടുന്നതായി പോലീസ്

author-image
nidheesh kumar
New Update

publive-image

Advertisment

അലബാമ: അഞ്ച് വയസ്സുകാരിയെ പണം കൊടുത്ത് വാങ്ങി ലൈംഗിക പീഡനം നടത്തിയ ശേഷം കുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി 2005 ല്‍ നടന്ന സ്വന്തം മകളുടെ കൊലപാതകത്തിലും സംശയിക്കപ്പെടുന്നതായി പോലീസ്.

അഞ്ച് വയസ്സുകാരിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനായി പെണ്‍കുട്ടിയുടെ അമ്മ ക്രിസ്റ്റി സിപ്പിളിന് പണം നല്‍കിയ പ്രതി കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കുട്ടിയെ കൊന്നു കളഞ്ഞിരുന്നു.

37 കാരനായ ജെറമി വില്യംസാണ് അറസ്റ്റിലായത്. കേസില്‍ കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ക്രിസ്റ്റി സിപ്പിളും അറസ്റ്റിലായിരുന്നു. കഴിഞ്ഞ മാസം അലബാമയില്‍ വെച്ചാണ് കമാരി ഹോളണ്ട് എന്ന അഞ്ചു വയസ്സുകാരി കൊല്ലപ്പെട്ടത്. ഈ കേസില്‍ അറസ്റ്റിലായ പ്രതി ജെറമി വില്യംസിനെ പോലീസ് ഇപ്പോള്‍ പഴയൊരു കൊലപാതക കേസിലും സംശയിക്കുകയാണ്.

2005ല്‍ പ്രതിയുടെ നവജാത ശിശു മരണപ്പെട്ടിരുന്നു. ഒരു മാസം പ്രായമുള്ള നൗഡിയ ട്രെനീസ് എന്ന കുട്ടിയാണ് മരണപ്പെട്ടത്. ബ്ലണ്ട് ഫോഴ്സ് ട്രോമ മൂലം കുട്ടി മരണപ്പെട്ടു എന്നായിരുന്നു പറഞ്ഞിരുന്നത്. അന്ന് കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികതയൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല.

എന്നാല്‍ അഞ്ച് വയസ്സുകാരിയായ കുഞ്ഞിനെ ബലാത്സംഗം ചെയ്ത ശേഷം അതിക്രൂരമായി കഴുത്തുഞെരിച്ച് കൊന്നു കളഞ്ഞ പ്രതിയുടെ മാനസികാവസ്ഥയില്‍ സംശയം തോന്നിയ അലാസ്‌കയിലെ പോലീസ് 2005ല്‍ നടന്ന മരണവും കൊലപാതകം ആയിരിക്കാമെന്ന നിഗമനത്തിലെത്തുകയായിരുന്നു.

കേസ് വ്യാഴാഴ്ച സ്റ്റേഷനില്‍ വീണ്ടും തുറന്നതായി അലാസ്‌കന്‍ നഗരമായ ഉത്തരധ്രുവത്തിലെ പോലീസ് മേധാവി സ്റ്റീവ് ദുത്ര സ്ഥിരീകരിച്ചു. കമാരിയുടെ കേസില്‍ വില്യംസ് അറസ്റ്റിലായതിന് ശേഷം, അലബാമയിലെ അധികാരികള്‍ ഒരു പത്രസമ്മേളനത്തില്‍ വില്യംസ് അലാസ്‌കയിലെ കേസിലും സംശയാസ്പദനാണെന്നും എന്നാല്‍ തെളിവുകളുടെ അഭാവം മൂലം ഇയാള്‍ക്കെതിരെ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.

Advertisment