Advertisment

ഫ്ളോറിഡയില്‍ പതിനാലുകാരിയെ ടിക്ടോക്കില്‍ പിന്തുടര്‍ന്ന് ചിത്രങ്ങള്‍ ആവശ്യപ്പെട്ട് യുവാവ്; ബ്ലോക്ക് ചെയ്തതില്‍ പ്രകോപിതനായി തോക്കുമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തി

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ഫ്ളോറിഡ: ടിക് ടോക്കില്‍ രസകരമായ വീഡിയോകള്‍ പോസ്റ്റ് ചെയ്തുകൊണ്ട് നിറയെ ഫോളോവേഴ്‌സിനെ സമ്പാദിച്ച കൗമാരക്കാരി ഒടുവില്‍ ടിക്ടോക്ക് തനിക്ക് വിനയായതിനെക്കുറിച്ച് വിവരിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. ഫ്‌ളോറിഡയിലെ അവ മജൂറി എന്ന പതിനാലുകാരി 2020ലാണ് ടിക്ടോക്കില്‍ അക്കൗണ്ട് തുടങ്ങുന്നത്.

അക്കൗണ്ട് തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ തന്റെ ഡാന്‍സ് വീഡിയോകളും ഡബ്‌സ്മാഷ് വീഡിയോകളുമെല്ലാമായി അവ ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സിനെ സമ്പാദിച്ചു. ടിക് ടോക്ക്, സ്നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം എന്നിവയിലെല്ലാം അവയ്ക്ക് അക്കൗണ്ടുകളുണ്ടായിരുന്നു. സോഷ്യല്‍മീഡിയയില്‍ തന്നെ സ്ഥിരമായി പിന്തുടര്‍ന്നിരുന്ന ജസ്റ്റിന്‍ എന്ന യുവാവ് അവസാനം തങ്ങളുടെ വീട്ടില്‍ കയറി അതിക്രമം നടത്തുന്ന അവസ്ഥ വരെയുണ്ടായി എന്ന് അവ പറയുന്നു.

സ്ഥിരമായി സന്ദേശങ്ങളയച്ച് അവയുമായി സൗഹൃദം സ്ഥാപിക്കാന്‍ ജസ്റ്റിന്‍ ശ്രമിച്ചിരുന്നു. മറ്റ് ഫോളോവേഴ്‌സിനെയെന്ന പോലെ ജസ്റ്റിനോടും അവ തികച്ചും സാധാരണ രീതിയില്‍ ചാറ്റ് ചെയ്തു. എന്നാല്‍ അവ അറിയാതെ അവയുടെ സഹപാഠികളുമായി സൗഹൃദം സ്ഥാപിച്ച ജസ്റ്റിന്‍ അവര്‍ക്ക് പണം നല്‍കി അവയുടെ ഫോട്ടോയും ഫോണ്‍ നമ്പറും സ്വന്തമാക്കിയിരുന്നു.

പിന്നീട് നേപ്പിള്‍സിലേക്ക് സ്ഥം മാറിയപ്പോള്‍ തന്റെ പഴയ ആരാധകരെയെല്ലാം താന്‍ ഉപേക്ഷിച്ചതായി അവ പറയുന്നു. പോകുന്നതിന് മുന്‍പ് സ്നാപ്ചാറ്റില്‍ താന്‍ പങ്കുവെച്ചിരിക്കുന്ന തന്റെ ചിത്രങ്ങള്‍ അവ പണത്തിന് വിറ്റു.

അവയുടെ ചിത്രങ്ങള്‍ വാങ്ങാന്‍ ജസ്റ്റിന്‍ താല്‍പര്യമറിയിച്ചു. മാതാപിതാക്കളുടെ അനുമതിയോടെയാണ് അവ ചിത്രങ്ങള്‍ വിറ്റത്. അവ തന്റെ പുഞ്ചിരിക്കുന്ന മുഖത്തിന്റെ ചിത്രങ്ങള്‍ മാത്രമായിരുന്നുവെന്ന് അവ പറയുന്നു. മോശമായ യാതൊന്നും അതിലുണ്ടായിരുന്നില്ല.

എന്നാല്‍ ചിത്രങ്ങള്‍ കിട്ടിയതിനു പിന്നാലെ കൂടുതല്‍ ചിത്രങ്ങള്‍ ആവശ്യപ്പെട്ട് ജസ്റ്റിന്‍ സന്ദേശമയച്ചു. പാദത്തിന്റെ ചിത്രങ്ങളും കൂടുതല്‍ സ്വകാര്യ ചിത്രങ്ങളും ജസ്റ്റിന്‍ ആവശ്യപ്പെട്ടു. ഇതോടെ അവ ജസ്റ്റിനെ എല്ലാ അക്കൗണ്ടുകളില്‍ നിന്നും ബ്ലോക്ക് ചെയ്തു. എന്നാല്‍ ജസ്റ്റിന്‍ മൂന്നു തവണയായി അറുന്നൂറിലധികം ഡോളര്‍ അവയ്ക്ക് അയച്ച് വീണ്ടും ചിത്രങ്ങള്‍ ആവശ്യപ്പെട്ടു. തന്റെ ബ്ലോക്ക് ഒഴിവാക്കാനും ആവശ്യപ്പെട്ടു.

ഇതോടെ അവ വിവരം പിതാവിനെ അറിയിച്ചു. റിട്ടയേര്‍ഡ് പോലീസ് ലെഫ്റ്റനന്റായ അവയുടെ പിതാവ് റോബ് മജൂറി തന്റെ മകളെ ശല്യപ്പെടുത്തുന്നത് നിര്‍്ത്താന്‍ ജസ്റ്റിനോട് ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ ജസ്റ്റിന്‍ ദിവസങ്ങള്‍ക്ക് ശേഷം അവയുടെ വീട്ടിലെത്തി മുന്‍വാതിലിന് നേര്‍ക്ക് വെടിവെച്ചു. വെടിയൊച്ച കേട്ട ഭയന്ന വീട്ടുകാര്‍ ഓടിയെത്തുമ്പോഴേയ്ക്കും ജസ്റ്റിന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.

എന്നാല്‍ അവയുടെ പിതാവ് ജസ്റ്റിനെ പിന്തുടര്‍ന്നു. പിന്നീട് പോലീസില്‍ വിവരമറിയിച്ചു ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Advertisment