Advertisment

ഭര്‍ത്താവിന്റെ ബീജം ചേര്‍ത്ത കപ്പ് കേക്കുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ അധ്യാപിക അറസ്റ്റില്‍; പ്രതിയായിരിക്കുന്നത് 150-ലധികം ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക്

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ലൂസിയാന: ഭര്‍ത്താവിന്റെ ബീജം ചേര്‍ത്ത കപ്പ് കേക്കുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ അധ്യാപിക അറസ്റ്റില്‍. ലൂസിയാനയിലെ 36 കാരിയായ സിന്തിയ പെര്‍കിന്‍സാണ് കുറ്റസമ്മംത നടത്തിയത്. കുട്ടികള്‍ക്കെതിരായ അശ്ലീലം, രണ്ടാം ഡിഗ്രി ബലാത്സംഗം, ഭക്ഷണത്തില്‍ ആരോഗ്യത്തിന് ദോഷകരമായ വസ്തുക്കള്‍ കലര്‍ത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് അധ്യാപികയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഒരു കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതുള്‍പ്പെടെ 150-ലധികം ലൈംഗിക കുറ്റകൃത്യങ്ങളാണ് അധ്യാപികയുടേയും ഭര്‍ത്താവിന്റേയും മേല്‍ ചുമത്തിയിരിക്കുന്നത്. കേസില്‍ അധ്യാപികയും മുന്‍ ഭര്‍ത്താവ് ഡെന്നിസ് പെര്‍കിന്‍സും 2019-ല്‍ അറസ്റ്റിലായിയിരുന്നു. ലിവിംഗ്സ്റ്റണിലെ വെസ്റ്റ്‌സൈഡ് ജൂനിയര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അധ്യാപിക ഭര്‍ത്താവിന്റെ ബീജം കലര്‍ന്ന് കപ്പ് കേക്ക് നല്‍കിയത്.

publive-image

കേസില്‍ അധ്യാപികയായ സിന്തിയയെ വെള്ളിയാഴ്ച 41 വര്‍ഷത്തെ തടവിന് ശിക്ഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അറസ്റ്റിനെത്തുടര്‍ന്ന് അധ്യാപിക ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനത്തിന് അപേക്ഷ നല്‍കി. കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ഭര്‍ത്താവ് തന്നെ പ്രേരിപ്പിച്ചുവെന്ന് സിന്തിയ ആരോപിച്ചു. പ്രതികളുടെ ഫോണില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ കണ്ടെടുത്തിരുന്നു.

അറസ്റ്റിലായതിന്റെ പിറ്റേന്ന് സിന്തിയ വെസ്റ്റ്‌സൈഡ് ജൂനിയര്‍ ഹൈസ്‌കൂളില്‍ നിന്ന് രാജിവച്ചു. കേസില്‍ പ്രതിയാക്കപ്പെട്ടതോടെ ലിവിംഗ്സ്റ്റണ്‍ പാരിഷ് ഷെരീഫിന്റെ ഓഫീസിലെ ഡെപ്യൂട്ടി റോളില്‍ നിന്ന് ഡെന്നിസിനെ പുറത്താക്കി. 150 ക്രിമിനല്‍ കുറ്റങ്ങളില്‍ പ്രതിയായ ഡെന്നിസ് മെയ് മാസത്തില്‍ വിചാരണ നേരിടേണ്ടിവരും.

Advertisment