Advertisment

ഭര്‍ത്താവിനെ 140 തവണ കുത്തിയും കമ്പിവടികൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തി ഭാര്യ ! ക്രൂരമായ കൊലപാതകത്തിന്റെ കാരണം വെളിപ്പെടുത്താനാകില്ലെന്ന് പോലീസ്

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കാലിഫോര്‍ണിയ: ഭര്‍ത്താവിനെ തുടരെത്തുടരെ 140 തവണ കുത്തിക്കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍. 61 കാരിയായ ജൊവാന്‍ ബര്‍ക്കാണ് ഭര്‍ത്താവിനെ പക തീരും വരെ ആവര്‍ത്തിച്ച് കുത്തി കൊന്നത്. 62 കാരനായ മെല്‍വിന്‍ മില്ലറാണ് കൊല്ലപ്പെട്ടത്. അംഗവൈകല്യമുള്ള മില്ലറുടെ തലയ്ക്ക് പിന്നില്‍ കമ്പിവടികൊണ്ടുള്ള അടിയേറ്റിരുന്നു. കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തിയതിനു ശേഷം കമ്പിവടി ഉപയോഗിച്ച് തലയ്ക്ക് അടിച്ചും പരുക്കേല്‍പ്പിച്ചിരുന്നു.

ഓട്ടോപ്‌സി റിപ്പോര്‍ട്ടില്‍ തലയില്‍ ആഴത്തിലുള്ള മുറിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതി ജൊവാന്‍ ബര്‍ക്കിന് ജാമ്യം നിഷേധിച്ചു. ഫസ്റ്റ് ഡിഗ്രി മര്‍ഡറിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം ജൊവാന്‍ ഭര്‍ത്താവിനെ കൊല്ലാനിടയായ സാഹചര്യം തല്‍ക്കാലം മാധ്യമങ്ങളെ അറിയിക്കാന്‍ നിവൃത്തിയില്ലെന്ന് പോലീസ് അറിയിച്ചു.

ജൊവാനും മില്ലറും ഒരുമിച്ച് താമസിച്ചിരുന്ന വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങിയ ഇവരുടെ മകനാണ് മില്ലര്‍ രക്തത്തില്‍ കുളിച്ച് ബോധമില്ലാതെ കിടക്കുന്നത് കണ്ടത്. ഇയാള്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ത്തന്നെ മില്ലര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹം കിടന്നിരുന്നതിന് സമീപത്ത് നിന്ന് കത്തികളും ഇരുമ്പുവടിയും കണ്ടെടുത്തു.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ ബെഡ്‌റൂമില്‍ വളരെ ശാന്തയായി യാതൊന്നും സംഭവിക്കാത്ത മട്ടില്‍ കിടക്കുന്ന ജൊവാനെയാണ് പോലീസ് കണ്ടത്. ഇതേത്തുടര്‍ന്ന് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. മുറിയിലെ സീലിംഗിലും, കാബിനറ്റുകളിലും രക്തം ചിതറി കിടന്നിരുന്നു. ജൊവാന്റെ രക്തത്തില്‍ മുങ്ങിയ ഗൗണും സമീപത്ത് നിന്ന് കണ്ടെടുത്തു.

Advertisment