Advertisment

ഡാളസില്‍ കാണാതായ 25 കാരിയെ നിരവധി വെടിയുണ്ടകളേറ്റ് മരിച്ച നിലയില്‍ പാലത്തിനടിയില്‍ നിന്ന് കണ്ടെത്തി; കൊലപ്പെടുത്തിയത് ഭര്‍ത്താവ്

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ഡാളസ്: ദിവസങ്ങളായി ഡാളസില്‍ നിന്ന് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. കയ്‌റാ നിക്കോള്‍ എന്ന 25 കാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി 21 മുതലാണ് കയ്‌റയെ കാണാതായത്. യുവതിക്കു വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിനിടെ ഫ്രീവെയുടെ പാലത്തിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ശരീരത്തില്‍ നിരവധി വെടിയുണ്ടകളേറ്റാണ് കയ്‌റ കൊല്ലപ്പെട്ടത്. മൃതദേഹം കണ്ടെത്തിയതിനു ശേഷം നടത്തിയ അന്വേഷണത്തില്‍ കയ്‌റയുടെ ഭര്‍ത്താവ് 26കാരനായ ബ്രണ്ണന്‍ വില്യംസിനെ പോലീസ് അറസ്റ്റ് ചെയ്തു. വില്യംസ് എന്തിനാണ് കയ്‌റയെ കൊലപ്പെടുത്തയതെന്ന കാര്യം പോലീസ് പുറത്തു വിട്ടിട്ടില്ല. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.

അതേസമയം കയ്‌റയുടെ ജീവന് ഭീഷണിയുണ്ടെന്ന് പോലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കയ്‌റയെ കാണാതായതിന് തൊട്ടുപിന്നാലെ പോലീസ് ക്ലിയര്‍ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. സാധാരണ ഗതിയില്‍ കുട്ടികളേയോ, മുതിര്‍ന്ന പൗരന്മാരെയോ കാണാതാകുന്ന കേസുകളിലാണ് ക്ലിയര്‍ അലേര്‍ട്ട് പ്രഖ്യാപിക്കാറുള്ളത്. എന്നാല്‍ കയ്‌റയുടെ ജീവനി ഭീഷണിയുണ്ടെന്ന തെളിഞ്ഞ സാഹചര്യത്തിലാണ് ക്ലിയര്‍ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

ഹെലികോപ്റ്ററിലടക്കം പോലീസ് യുവതിക്കായി തിരച്ചില്‍ നടത്തിയിരുന്നു. യുവതിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനിടെയാണ് ഫ്രീവെയുടെ പാലത്തിനടിയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കയ്‌റയുടെ ഭര്‍ത്താവ് വില്യംസിനെ ഡാളസ് കൗണ്ടി ജയിലിലടച്ചു. 250,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

Advertisment