Advertisment

ടെക്‌സാസില്‍ നാലു വയസുകാരനെ പട്ടിണിക്കിട്ടു, ബലമായി സാനിറ്റൈസര്‍ കുടിപ്പിച്ചു; ഭക്ഷണത്തിനും വെള്ളത്തിനുമായി കുഞ്ഞ് യാചിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി; മകന്റെ മരണത്തില്‍ പിതാവ് അറസ്റ്റില്‍

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ടെക്‌സാസ്: ടെക്‌സാസില്‍ നാലു വയസ്സുകാരന്‍ പട്ടിണി കിടന്ന് മരിച്ച കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ക്രൂരമായി പട്ടിണിക്കിട്ട് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് അറസ്റ്റ്. ബെഞ്ചമിന്‍ എന്ന നാലുവയസ്സുകാരനാണ് ദാരുണമായി മരണപ്പെട്ടത്. കേസില്‍ കുട്ടിയുടെ പിതാവായ 28കാരന്‍ ബ്രാന്‍ഡന്‍ സെര്‍വേരയെ സാന്‍ അന്റോണിയോ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.

പട്ടിണിക്ക് പുറമേ കുഞ്ഞിനെ ശാരീരികമായി പീഡിപ്പിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. പട്ടിണി കിടന്ന് തളര്‍ന്ന് കുഞ്ഞ് ഭക്ഷണത്തിനും വെള്ളത്തിനുമായി യാചിക്കുന്നതും കരയുന്നതുമായ ദൃശ്യങ്ങള്‍ ബന്ധുക്കളിലൊരാളുടെ ഫോണില്‍ നിന്ന് പോലീസിന് ലഭിച്ചു. അവശനായ കുഞ്ഞിനെ ഹാന്‍ഡ് സാനിറ്റൈസര്‍ കുടിപ്പിക്കുന്നതിന്റെ ക്രൂര ദൃശ്യങ്ങളും ഈ ഫോണില്‍ നിന്ന് പോലീസിന് ലഭിച്ചു.

publive-image

ശരീരം നിറയെ മുറിവുകളും ചതവുകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞ് പിന്നീട് മരണപ്പെടുകയായിരുന്നു. കുട്ടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷണസാധനങ്ങള്‍ നിറച്ച ഇവിടുത്തെ ഫ്രിഡ്ജും സ്റ്റോര്‍ റൂമും പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. മുറിയില്‍ നിലത്ത് വിരിച്ച പഴയൊരു ബെഡിലാണ് കുട്ടി കിടിന്നിരുന്നത്. മൂത്രം നിറഞ്ഞതായിരുന്നു ബെഡ്.

publive-image

കുട്ടിയുടെ മാതാപിതാക്കള്‍ പിരിഞ്ഞു താമസിക്കുകയാണെന്നാണ് വിവരം. കുട്ടിയുടെ അമ്മയെന്ന് സ്വയം പരിചയപ്പെടുത്തിയ ലാല ഫ്‌ലോറസ് എന്ന യുവതി കഴിഞ്ഞ ദിവസം ഇനി എന്റെ മകന് നീതി ലഭിക്കും എന്ന് സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ഏറ്റവംു പ്രീയപ്പെട്ടവര്‍ തന്നെ അവനോട് ഇങ്ങനെ ചെയ്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും യുവതി കുറിച്ചു. മമ്മി നിന്നെ സ്‌നേഹിക്കുന്നു എന്നും മമ്മിയുടെ ഹൃദയത്തില്‍ നീ എന്നുമുണ്ടായിരിക്കും എന്നും യുവതി കുറിച്ചു.

Advertisment