ന്യൂഡല്‍ഹി: ട്വിറ്റര്‍, മെറ്റ തുടങ്ങിവയ്ക്ക് പിന്നാലെ ആമസോണും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ ആഴ്ചയോടെ 10,000 ജീവിനക്കാരെ പിരിച്ചുവിടാനാണ് ആമസോൺ നീക്കമെന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ആഗോളതലത്തിൽ 1.6 ദശലക്ഷത്തിലധികം പേർ ജോലി ചെയ്യുന്ന കമ്പനിയുടെ ഏകദേശം 1 ശതമാനം തൊഴിലാളികളെയാണ് പിരിച്ചുവിടുന്നത്. കമ്പനിക്ക് അനുയോജ്യരല്ലാത്തവരോടു മറ്റു തൊഴിലുകൾ കണ്ടെത്തണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്.