ബീജിങ്: ലോകത്ത് ഏറ്റവുമധികം ജനവാസമുള്ള രാജ്യമായിട്ടുപോലും ചൈനയിലെ 1.4 ബില്യൺ ജനസംഖ്യ രാജ്യത്തുടനീളം അടഞ്ഞു കിടക്കുന്ന അപ്പാർട്ടുമെന്റുകളും വീടുകളും നിറയ്ക്കാൻ പര്യാപ്തമല്ല. ഒരുകാലത്ത് സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണായിരുന്ന ചൈനയുടെ പ്രോപ്പർട്ടി മേഖല ഇപ്പോൾ തകർച്ചയുടെ വക്കിലാണ്.
ഓഗസ്റ്റ് അവസാനത്തെ കണക്കനുസരിച്ച്, വിൽക്കപ്പെടാത്ത വീടുകളുടെ ആകെ തറ വിസ്തീർണ്ണം 648 ദശലക്ഷം ചതുരശ്ര മീറ്ററാണ് (7 ബില്യൺ ചതുരശ്ര അടി). നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് കാണിക്കുന്ന ഏറ്റവും പുതിയ ഡാറ്റ പ്രകാരം 90 ചതുരശ്ര മീറ്റർ വീടിന്റെ ശരാശരി വലിപ്പത്തെ അടിസ്ഥാനമാക്കി, റോയിട്ടേഴ്‌സ് കണക്കുകൾ പ്രകാരം അത് 7.2 ദശലക്ഷം വീടുകൾക്ക് തുല്യമായിരിക്കും എന്നാണ് കണക്കാക്കുന്നത്.
പണമൊഴുക്ക് പ്രശ്‌നങ്ങൾ കാരണം ഇതിനകം വിറ്റഴിഞ്ഞതും ഇതുവരെ പൂർത്തിയാകാത്തതുമായ നിരവധി റെസിഡൻഷ്യൽ പ്രോജക്റ്റുകൾ നിശ്ചലമായി കിടക്കുകയാണ്. 2016-ലെ വിപണിയിലെ ഉയർച്ചയിൽ ഊഹക്കച്ചവടക്കാർ വാങ്ങിയ അനേകം വീടുകൾ ഒഴിഞ്ഞുകിടക്കുന്നു. അവയില്‍ ഒരിക്കല്‍പോലും ഉപയോഗിക്കാത്തവയാണ് ഭൂരിഭാഗവും.