Advertisment

ഒരു വർഷത്തിലധികം ബഹികാശത്ത് ചെലവഴിക്കുന്നത് മനുഷ്യ ശരീരത്തിന് എന്ത് ഗുണം ചെയ്യും? ആറ് മാസത്തേക്ക് പദ്ധതിയിട്ട ബഹിരാകാശ ദൗത്യം നീണ്ടത് ഒരുവര്‍ഷത്തിലധികം: നീണ്ട ആശങ്കകള്‍ക്ക് ഒടുവില്‍ പുതിയ റെക്കോര്‍ഡുമായി ഭൂമിയില്‍ തിരികെ എത്തി ബഹിരാകാശ സഞ്ചാരികള്‍, ബഹിരാകാശത്ത് ഇത്രയും കാലം ചെലവിടുമ്പോഴുണ്ടായ മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് പറയുന്നത് ഇങ്ങനെ

New Update
SPACE

കസാഖിസ്താന്‍: നീണ്ട ആശങ്കകള്‍ക്ക് ഒടുവില്‍ പുതിയ റെക്കോര്‍ഡുമായി മൂന്ന് ബഹിരാകാശ സഞ്ചാരികള്‍ ബുധനാഴ്ച ഭൂമിയില്‍ തിരികെ എത്തിയിരുന്നു. ആറ് മാസത്തേക്ക് പദ്ധതിയിട്ട ബഹിരാകാശ ദൗത്യം നീണ്ടത് ഒരുവര്‍ഷത്തിലധികമാണ്. കസാഖിസ്താനിലെ ഒറ്റപ്പെട്ട പ്രദേശത്താണ് മൂന്ന് യാത്രികരെ വഹിച്ചുകൊണ്ടുള്ള ക്യാപ്‌സ്യൂള്‍ പേടകം വന്നിറങ്ങിയത്. 

Advertisment

180 ദിവസത്തെ ദൗത്യം പൂര്‍ത്തീകരിക്കാനായി ബഹിരാകാശത്തേക്ക് യാത്ര തിരിച്ച മൂവര്‍ക്കും നിര്‍ഭാഗ്യവശാല്‍ 371 ദിവസം അവിടെ ചെലവിടേണ്ടി വരികയായിരുന്നു. അമേരിക്കക്കാരനായ നാസയുടെ ബഹിരാകാശ യാത്രികന്‍ ഫ്രാങ്ക് റുബിയോയും റഷ്യയുടെ സെര്‍ജി പ്രോകോപ്പിയെവ്, ദിമിത്രി പെറ്റലിനുമാണ് വ്യാഴാഴ്ച തിരികെയെത്തിയത്.

ഒറ്റ യാത്രയില്‍ ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് ചെലവഴിച്ച അമേരിക്കരനെന്ന റെക്കോഡും ഫ്രാങ്ക് റൂബിയോ സ്വന്തമാക്കി. 437 ദിവസം ചെലവഴിച്ച റഷ്യന്‍ ബഹിരാകാശ സഞ്ചാരിയുടെ പേരിലാണ് ലോകറെക്കോഡ്. സോയൂസ് എന്ന ക്യാപ്‌സ്യൂള്‍ പേടകത്തിലാണ് 2022 സെപ്റ്റംബറില്‍ മൂവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.

 അവിടെവച്ച് പേടകത്തിന്റെ റേഡിയേറ്ററിന് കേടുപാട് സംഭവിക്കുകയും ആളുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുകയും ചെയ്തു. ഇതോടെയാണ് മൂവരും ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയത്.

റേഡിയേറ്റര്‍ കേടായ പേടകത്തില്‍ സഞ്ചരിച്ചാല്‍ താപനില നിയന്ത്രിക്കാന്‍ കഴിയാതെ വരികയും അപകടമുണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുമായിരുന്നു. അതിനാലാണ് അവരെ ബഹിരാകാശനിലയത്തില്‍ നിര്‍ത്തി പേടകം മാത്രം തിരികെയെത്തിച്ചത്. തുടര്‍ന്ന് റഷ്യ പുതിയൊരു സോയൂസ് പേടകം നിര്‍മിക്കുകയും രണ്ടാഴ്ച മുന്‍പ് അവിടെത്തേക്കികയും ചെയ്ത ശേഷമാണ് മൂവര്‍ക്കും ഭൂമിയിലെത്താനായത്.

ഭൂമിയിലേക്ക് തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും ബഹിരാകാശത്ത് ഇത്രകാലം ചെലവിടുമ്പോഴുണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ പ്രതീക്ഷിച്ചതിലും അധികമായിരുന്നുവെന്നും റുബിയോ പ്രതികരിച്ചു. സൈനിക ഡോക്ടറും ഹെലികോപ്റ്റര്‍ പൈലറ്റുമായിരുന്നു റൂബിയോ. ഒരുവര്‍ഷക്കാലം ചെലവഴിക്കേണ്ടി വരുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ പോകാന്‍ സമ്മതിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സാധാരണ ഭൂമിയിലുള്ള ഗുരുത്വാകര്‍ഷണത്തേക്കാള്‍ നാലിരട്ടിയാണ് റൂബിയോയ്ക്കും സംഘത്തിനും മടക്ക യാത്രയില്‍ അനുഭവപ്പെട്ടത്. ആദ്യമായാണ് റൂബിയോയും പെറ്റലിനും ബഹിരാകാശ യാത്ര നടത്തുന്നത്. പ്രോകോപ്പിയെവ് ആയിരുന്നു പേടകത്തിന്റെ പൈലറ്റ്.

അന്താരാഷ്ട്ര നിലയത്തിലേക്കും തിരിച്ചും കൂടി ആകെ മൊത്തം 253 ദശലക്ഷം കിലോമീറ്ററാണ് സംഘം സഞ്ചരിച്ചത്. ഭൂമിയെ 6000 തവണ ചുറ്റിയാല്‍ മാത്രമേ സാധാരണ ഒരുമനുഷ്യന് അത്ര ദൂരം സഞ്ചരിക്കാന്‍ സാധിക്കു.

Advertisment