തൃശ്ശൂർ : 4 വയസ്സുകാരിക്കു നേരെ ലൈംഗിക പീഡനം നടത്തിയ 66 കാരന് 20 വർഷം തടവും ഒരു ലക്ഷം പിഴയും വിധിച്ചു. മണ്ണുത്തി ചിറ്റിലപ്പിള്ളി വീട്ടിൽ ലൂയിസ് (66) എന്നയാളെ തൃശ്ശൂർ ഫാസ്റ്റ് ട്രാക് സ്‌പെഷ്യൽ കോടതി തടവുശിക്ഷ വിധിച്ചത്. 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും പിഴയടക്കാത്ത പക്ഷം 6 മാസം കൂടി കഠിന തടവ് അനുഭവിക്കുന്നതിന്നുമാണ് സ്‌പെഷ്യൽ ജഡ്ജ് ബിന്ദു സുധാകരൻ പോക്‌സോ കേസിൽ വിധിച്ചത്. 2014 ൽ ആണ് കേസ്സിനാസ്പദമായ സംഭവം.
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ വീട്ടിനകത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് പ്രോസിക്യൂഷൻ കേസ്സ്. മണ്ണുത്തി പോലിസ് ഇൻസ്‌പെക്ടർ സൂരജ് റജിസ്റ്റർ ചെയ്ത കേസ് സി.ഐ. ആയിരുന്ന ഉമേഷ് കുറ്റപത്രം സമർപ്പിച്ചു.തൃശൂർ ഫാസ്റ്റ് ട്രാക് കോടതി ശിക്ഷ വിധിച്ചതിൽ ഏററവും നീണ്ട കാലയളവാണിത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: കെ.പി. അജയ് കുമാർ ഹാജരായി. സി.പി.ഓ മാരായ രജിഷ് , ഗീത പി.ആർ സന്നിഹിതരായി.