Advertisment

വിദ്വേഷ മുദ്രാവാക്യം വിളി: കുട്ടിയും കുടുംബാംഗങ്ങളും നാട്ടിലേക്ക് മടങ്ങിയെത്തി, കോടതിയിൽ ഹാജരാകും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ മതവിദ്വേഷം ഉയർത്തുന്ന മുദ്രാവാക്യം വിളിച്ച് വിവാദത്തിലായ കുട്ടിയും കുടുംബാംഗങ്ങളും നാട്ടിലേക്ക് മടങ്ങി. ഇവർ കൊച്ചി പള്ളുരുത്തിയിലെ വീട്ടിലേക്ക് മടങ്ങി. വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവം വിവാദമായതോടെ ഇവർ വീടുവിട്ടിറങ്ങിയിരുന്നു. പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയിൽ അവർ വീട്ടിലേക്ക് മടങ്ങി. കോടതിയിൽ ഹാജരാകുമെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 10 വയസ്സ് പോലും പ്രായം തോന്നിക്കാത്ത ഒരു കുട്ടി മറ്റൊരാളുടെ തോളിലിരുന്ന് വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കുന്നതും മറ്റുള്ളവർ അവനെ ആക്രോശിക്കുന്നതും കാണാമായിരുന്നു. സംഭവത്തിൽ ദേശീയ, സംസ്ഥാന ബാലാവകാശ കമ്മീഷനുകൾ ഇടപെട്ടിരുന്നു.

മൂന്നാം പ്രതി ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബിനെ തോളിലേറ്റി മുദ്രാവാക്യം വിളിക്കുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവസമയത്ത് കുട്ടിക്കൊപ്പമുണ്ടായിരുന്നവരെയും മുദ്രാവാക്യം വിളിച്ചവരെയും കണ്ടെത്താൻ പൊലീസ് വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ദേശീയ ഏജൻസികളും കേസ് അന്വേഷിക്കുന്നുണ്ട്.

Advertisment