തിരുവനന്തപുരം: മുന്‍ എംഎല്‍എ കെ.എസ്.ശബരീനാഥന് ജാമ്യം ലഭിച്ചത് സർക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശബരീനാഥനെ ജയിലിൽ അടയ്ക്കാനുള്ള ഗൂഢാലോചന തകർന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്തുകേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നിരവധി സംഭവങ്ങളുണ്ടായി. കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതും എകെജി സെന്ററിൽ ഓലപ്പടക്കം എറിഞ്ഞതും സജി ചെറിയാൻ ഭരണാഘടനാ വിരുദ്ധ പ്രസ്താവന നടത്തിയതും എം.എം.മണി സ്ത്രീത്വത്തെ അപമാനിച്ചതുമെല്ലാം ഈ വിഷയത്തിൽനിന്ന് ശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണെന്നും സതീശന്‍ പറഞ്ഞു.