മാവേലിക്കര : മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാട്ടുപോത്തിനല്ല വനം വകുപ്പുമന്ത്രിക്കാണ് മയക്കു വെടിവെക്കേണ്ടതെന്നു പറഞ്ഞത് ജനവികാരത്തിനൊപ്പമുള്ള പരാമർശം ആണന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമതിയംഗം തോമസ് സി കുറ്റിശ്ശേരിൽ .
മലയാേര മേഘലയിലെ 3 പേരുടെ ജീവനെടുത്ത കാട്ടുപോത്തുകൾ ജനവാസ മേഖലയിൽ പരിഭ്രാത്തി ഉയർത്തി നിലനിൽക്കുമ്പോൾ , ജന മനസിനൊപ്പം പ്രതികരിച്ച സഭാ നേതൃത്വത്തെ കുറ്റപ്പെടുത്തി പ്രതികരിച്ച വനം വകുപ്പുമന്ത്രിയുടെ ഈ വിഷയത്തിലുള്ള ഇടപെടലുകൾ ജനരോക്ഷം ആളി കത്തിക്കുവാൻ ഇടയാക്കിയതിനെ വിമർശിക്കുക വഴി രമേശ് ചെന്നിത്തല. ജനവികാരത്തിനൊപ്പമാണ് നിലപാടെടുത്തത്.
മനുഷ്യ ജീവന് വില നൽകാതെ സങ്കതിക തകളിൽ പിടിച്ച് ജനങ്ങളുടെ ജീവനിൽ പിടിച്ചുള്ള മന്ത്രിയുടെ നിലപാട് തികച്ചും പ്രതിഷേധമാണന്നും തോമസ് സി കുറിശ്ശേരിൽ പറഞ്ഞു.