Advertisment

റാന്നിയിലെ പട്ടയ പ്രശ്നം; വനം-റവന്യൂ വകുപ്പുകളുടെ സംയുക്ത യോഗം ഉടൻ ചേരും : മന്ത്രി കെ. രാജൻ

New Update

publive-image

Advertisment

തിരുവനന്തപുരം: റാന്നി അസംബ്ലി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ പട്ടയ പ്രശ്നത്തിന് പരിഹാരം കാണാനായി റവന്യൂ വനം വകുപ്പുകളുടെ സംയോജിത യോഗം വിളിച്ചു ചേർക്കുമെന്ന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു.

റാന്നിയിലെ വിവിധ വില്ലേജുകളിലെ പട്ടയം സംബന്ധിച്ച് അഡ്വ.പ്രമോദ് നാരായൺ എംഎൽഎ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വനം വകുപ്പിന്റെ രേഖകൾ പ്രകാരം പത്തനംതിട്ട ജില്ലയിൽ റാന്നി-കോന്നി വനം ഡിവിഷനിൽ 25 പട്ടികവർഗ്ഗ സങ്കേതങ്ങളാണുള്ളത്.

ഇതിൽ 1977 ന് മുമ്പുള്ള വനഭൂമിയിലെ അനധികൃത കൈയ്യേറ്റം ക്രമവൽക്കരിച്ച് കേന്ദ്ര സർക്കാരിന്റെ അനുമതിയ്ക്ക് വിധേയമായി, പട്ടയം അനുവദിക്കുന്നതിനായി സംയുക്ത പരിശോധന നടത്തി നടപടികൾ തുടരുകയാണ്. മിനി സർവ്വേ ടീമിന്റെ സംയുക്ത സർവ്വേ പൂർത്തീകരിക്കുന്ന മുറയ്ക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കുന്നതനുസരിച്ച് പെരുമ്പെട്ടി - പൊന്തൻപുഴ മേഖലകളിൽ പട്ടയം നൽകുന്ന തുടർ നടപടികൾ സ്വീകരിക്കും .

കൊല്ലമുള, പരുവ, മണ്ണടിശാല, കക്കുടുക്ക, വലിയ പതാൽ, വെച്ചൂച്ചിറ, അരയാഞ്ഞിലിമൺ, ഭാഗങ്ങളിലെ കൃഷിക്കാർക്കും, ദശാബ്ദങ്ങളായി കൈവശം വച്ചനുഭവിച്ചു വരുന്ന താമസക്കാർക്കും പട്ടയം നൽകുന്നതിനായുള്ള നടപടി സർക്കാർ തലത്തിൽ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

അടിച്ചിപ്പുഴ, ചൊള്ളനാവയൽ, വെച്ചൂച്ചിറ എക്സ് സർവ്വീസ് മെൻ കോളനി, ചണ്ണ, മുക്കുഴി, ഒളികല്ല്, അത്തിക്കയം, തെക്കേ തൊട്ടി, കടുമീൻചിറ, കുടമുരുട്ടി, അട്ടത്തോട്, പമ്പാവാലി, ഏയ്ഞ്ചൽ വാലി, കൊട്ടംപ്പാറ, പെരുനാട്, കുരുമ്പൻമുഴി, മണക്കയം, മോതിരവയൽ, അമ്പലപ്പാറ, അരയൻ പാറ എന്നീ പ്രദേശങ്ങളിലെ പട്ടയ പ്രശ്നങ്ങളും ഉടൻ പരിഹരിക്കണമെന്ന് എംഎൽഎ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.

Advertisment