Advertisment

നോക്കുകൂലി കൊടുക്കാത്തതിന് കല്ലുകൊണ്ട് മുഖം അടിച്ച്പൊട്ടിച്ചു ; സിഐടിയു സംഘത്തിനെതിരെ നരഹത്യാശ്രമത്തിനും പിടിച്ചുപറിക്കും കേസ്

നോക്കുകൂലി തരില്ലെന്ന് പറഞ്ഞതോടെ പ്രതികൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

New Update
citu three.

ആലപ്പുഴ : മരത്തടികൾ ലോറിയിൽ കയറ്റുമ്പോൾ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ട് എത്തിയ സിഐടിയു പ്രവർത്തകർ മർദ്ദിച്ചതായി പരാതി. നോക്കുകൂലി ആവശ്യം നിരസിച്ചതോടെയാണ് മർദ്ദനം ആരംഭിച്ചത്. ആലപ്പുഴ എടത്വയിലാണ് സംഭവം. സിഐടിയു പ്രവർത്തകരായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കോഴിമുക്ക് സ്വദേശിക്കാണ് മർദ്ദനമേറ്റത്. എടത്വാ- ചങ്ങങ്കരി റൂട്ടിൽ സിസിലി മുക്കിന് സമീപത്തുനിന്നും വാങ്ങിയ മരത്തടികൾ ലോറിയിലേക്ക് കയറ്റുന്നതിനിടയിൽ ആയിരുന്നു പ്രദേശവാസികൾ കൂടിയായ പ്രതികൾ നോക്കുകൂലി ആവശ്യപ്പെട്ട് എത്തിയത്. നോക്കുകൂലി തരില്ലെന്ന് പറഞ്ഞതോടെ പ്രതികൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കല്ലുകൊണ്ട് മുഖത്തടിച്ച് കവിളെല്ലിനടക്കം പൊട്ടൽ വരുത്തിയിട്ടുണ്ട്.

സിഐടിയു യൂണിയനില്‍ പ്രവർത്തിക്കുന്ന ജയൻ, ജയകുമാർ, രമേശൻ എന്നിവരാണ് മർദ്ദിച്ചത്. എടത്വ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് മൂന്നുപേർക്കും എതിരെ കേസെടുത്തു. നരഹത്യാശ്രമം, പിടിച്ചുപറി എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ് എടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

alappy
Advertisment