കൊച്ചി: 50 പൈസയുടെ പേരിലുണ്ടായ തർക്കത്തിന്റെ പേരിൽ ഹോട്ടലുടമയെ കുത്തിക്കൊന്ന പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. ജീവപര്യന്തം തടവുശിക്ഷയാണ് പ്രതിയ്ക്ക് വിധിച്ചത്.
എറണാകുളം പറവൂരിൽ റെസ്റ്റോറന്റിൽ അതിക്രമിച്ചു കയറി ഉടമയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്കാണ് ശിക്ഷ ലഭിച്ചത്. വെടിമറ സ്വദേശി അനൂപാണ് കേസിലെ പ്രതി.
അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ചായ വിലയുമായി ബന്ധപ്പെട്ട് അമ്പതു പൈസയുടെ പേരിൽ നടന്ന തർക്കിനിടെയാണ് ഹോട്ടലുടമയായ സന്തോഷിനെ, അനൂപ് കുത്തി കൊലപ്പെടുത്തിയത്. 2006 ജനുവരി പതിനേഴിനായിരുന്നു കൊലപാതകം നടന്നത്. കേസിൽ അനൂപിനെ സഹായിച്ച രണ്ട് കൂട്ടുപ്രതികൾക്ക് കോടതി തടവുശിക്ഷ വിധിച്ചിരുന്നു.