Advertisment

ഒറ്റയ്‌ക്ക് വരുന്ന സ്ത്രീകളെ ചൂഷണം ചെയ്യാൻ രാവിലെ ‘സ്‌പെഷ്യൽ ക്ലാസ്’: മലപ്പുറം സ്വദേശിയായ കരാട്ടെ പരിശീലകൻ വീണ്ടും പീഡനക്കേസിൽ അറസ്റ്റിൽ

New Update

publive-image

Advertisment

മലപ്പുറം: കരാട്ടെ പഠിക്കാൻ വന്ന യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പരശീലകൻ അറസ്റ്റിൽ. മലപ്പുറം പൊന്നാനി സ്വദേശി രഞ്ജിത്ത് ആണ് പോലീസിന്റെ പിടിയിലായത്. കൊച്ചി മരട് നിരവത്ത് റോഡിൽ ബോധി ധർമ്മ സ്‌കൂൾ ഓഫ് ആർട്‌സ് എന്ന സ്ഥാപന ഉടമയാണ് ഇയാൾ.

തിരുവനന്തപുരം സ്വദേശിയുടെ പരാതിയിലാണ് വീണ്ടും ഇയാൾ അറസ്റ്റിലായത്. പീഡനക്കേസിൽ ശിക്ഷ അനുഭവിച്ചിരുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും പീഡനം നടത്തിയത്. കഴിഞ്ഞ മൂന്ന് വർഷമായി മരടിൽ കെട്ടിടം വാടകയ്‌ക്ക് എടുത്ത് കരാട്ടെ-യോഗ പരിശീലനം നടത്തി വരികയാണ് രഞ്ജിത്ത്.

സ്ത്രീകളും പുരുഷന്മാരടക്കം നിരവധി പേർ ഇയാളുടെ അടുത്ത് പരിശീലനത്തിന് എത്തിയിരുന്നു. ഒറ്റയ്‌ക്ക് വരുന്ന സ്ത്രീകളെ ചൂഷണം ചെയ്യാൻ രാവിലെയും ഇയാൾ സ്‌പെഷ്യൽ ക്ലാസ് നടത്തിയിരുന്നുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. അതിരാവിലെ മറ്റാരും വരാത്ത സമയത്തായിരുന്നു പരാതിക്കാരിയായ യുവതിയ്‌ക്ക് സമയം ക്രമീകരിച്ചിരുന്നത്.

സമാനരീതിയിൽ ചെന്നൈ സ്വദേശിയെ ചൂഷണം ചെയ്ത സംഭവത്തിലാണ് ഇയാൾ ആദ്യം അറസ്റ്റിലാകുന്നത്. ഒന്നര വർഷം മുൻപാണ് സംഭവം. വിചാരണ നടക്കുന്ന ഈ കേസിൽ ജാമ്യത്തിലിറങ്ങിയായിരുന്നു വീണ്ടും പീഡനം.

ഒട്ടേറെ പേർ ഇയാളുടെ പീഡനത്തിന് ഇരയായതായാണ് പോലീസ് പറയുന്നത്. സംഭവത്തിന് ശേഷം മലപ്പുറത്തേയ്‌ക്ക് മുങ്ങിയ രഞ്ജിത്തിനെ പൊന്നാനിയിലെത്തിയാണ് പോലീസ് പിടികൂടുന്നത്.

NEWS
Advertisment