Advertisment

നാല് വർഷമായി ലഹരി ഉപയോഗിക്കുന്നു; ചോദ്യം ചെയ്യലിനിടെ നിർത്താതെ കരഞ്ഞ് ആര്യൻ ഖാൻ. പിതാവ് ഷാറൂഖ് ഖാനുമായി ഫോണിൽ സംസാരിക്കുകയും ചെയ്തതായി റിപ്പോർട്ട്

New Update

publive-image

Advertisment

മുംബൈ : ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തി പിടിയിലായതിന് പിന്നാലെ നിർണായക വെളിപ്പെടുത്തലുമായി ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ. കഴിഞ്ഞ നാല് വർഷമായി താൻ ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ആര്യൻ ഖാൻ അന്വേഷണ സംഘത്തിന് മൊഴി നൽകി.

നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ നടത്തിയ ചോദ്യം ചെയ്യലിലാണ് ആര്യൻ ലഹരിമരുന്ന് ഉപയോഗത്തെ കുറിച്ച് തുറന്നുപറഞ്ഞത്. ചോദ്യം ചെയ്യലിനിടെ ആര്യൻ ഖാൻ പൊട്ടിക്കരഞ്ഞതായും മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നാല് വർഷമായി വിവിധ ലഹരിമരുന്നുകൾ ഉപയോഗിക്കാറുണ്ടെന്ന് ആര്യൻ സമ്മതിച്ചു. ബ്രിട്ടണിലും ദുബായിലും താമസിച്ച സമയത്തും ലഹരി ഉത്പന്നങ്ങൾ ഉപയോഗിച്ചിരുന്നതായി ആര്യൻ പറഞ്ഞു. ആര്യൻ ഖാൻ പിതാവ് ഷാറൂഖ് ഖാനുമായി ഫോണിൽ സംസാരിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.

ആഡംബര കപ്പലിൽ നടന്ന റെയ്ഡിനിടെ ആര്യൻ ഖാൻ ഉൾപ്പെടെ എട്ട് പേരെയാണ് എൻസിബി പിടികൂടിയത്. തുടർന്ന് ആര്യനെയും ഉറ്റ സുഹൃത്ത് അർബ്ബാസ് മെർച്ചന്റിനേയും നടിയും മോഡലുമായ മുൺമുൺ ധമേച്ചിനെയും എൻസിബി അറസ്റ്റ് ചെയ്തു. ലഹരി ഉപയോഗം കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത് എന്നാണ് വിവരം.

ഇവരെ ഇന്നലെ തന്നെ കോടതിയിൽ ഹാജരാക്കി എൻസിബിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇസ്മീത് സിങ്, മൊഹക് ജസ്വാൽ, ഗോമിത് ചോപ്ര, നുപുർ സരിഗ, വിക്രാന്ത് ഛോക്കാർ എന്നിവരും എൻസിബി കസ്റ്റഡിയിലാണ്. ഇവരിൽ നിന്നും എംഡിഎംഎ കൊക്കെയ്ൻ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ അന്വേഷണ സംഘം പിടിച്ചെടുത്തു.

NEWS
Advertisment